തലയോലപ്പറമ്പ് : തലയോലപ്പറമ്പ് ടൗണിന് സമീപം കോരിക്കല്‍ റോഡില്‍ ഹൈസ്ക്കൂള് ഗെയിറ്റ് മുതല്‍ മാത്താനം വരെയുളള റോഡും ഓടയും കൈയ്യേറിയത് നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ഓട നില നിറുത്തി.
കഴിഞ്ഞ ദിവസത്തെ വേനല്‍ മഴയില്‍ പോലും വെള്ളക്കെട്ട് ഉണ്ടായതു കൊണ്ടാണ് നാട്ടുകാര്‍ സംഘടിച്ചത്.
പഞ്ചായത്ത് അധികാരികളുടെ അനുവാദത്തോട് കൂടിയായിരുന്നു കൈയ്യേറ്റം നടത്തിയത്. വാഹന ഗതാഗതം കൊണ്ട് വളരെ തിരക്കേറിയ കോരിക്കല്‍ റോഡിന്റെ ഇരുവശങ്ങളിലും മതില് നിര്‍മ്മിച്ചിരിക്കുന്നത് നിലവിലുളള നിയമം മറികടന്നാണ്. വര്‍ഷകാലത്ത് വെളളക്കെട്ട്മൂലം വഴിയാത്രക്കാര്‍ക്കുപോലും നടക്കുവാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇരുചക്രവാഹനക്കാരും മറ്റുള്ള വാഹനങ്ങളുമാണ് വര്‍ഷകാലത്ത് ഇവിടുത്തെ വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്നത്.
കൂടാതെ വര്‍ഷ കാലത്ത് സമീപ പ്രദേശങ്ങളിലെ എല്ലാ വീടുകളിലും വെളളകെട്ട് മൂലം വെളളം കയറുകയും ചെയ്യും. ആയതുകൊണ്ടാണ് നാട്ടുകാര്‍ സംഘടിച്ചത്.
കൈയ്യേറ്റക്കാര്‍ നാട്ടുകാരുടെ ഈ നീക്കത്തിന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എങ്കിലും കൈയ്യേറ്റത്തിനു പോലീസ് കൂട്ടുനില്‍ക്കില്ല എന്ന് പരാതിക്കാരനെ പോലീസ് അറിയിച്ചതായിട്ടാണ് അറിയുവാന്‍ കഴിഞ്ഞത്.
തിരുപുരം പ്രദേശത്തെ നാട്ടുക്കാരുടെ ഈ നീക്കം കണ്ട് പഞ്ചായത്തിന്റെ മറ്റുപ്രദേശങ്ങളില് നടന്നുവരുന്ന കൈയ്യേറ്റത്തിന് എതിരായി നാട്ടുകാര്‍ സംഘടിക്കുവാന്‍ ഒരുങ്ങുകയാണ് തലയോലപ്പറമ്പ് ഗ്രാമവാസികള്‍. ഈ മുന്നേറ്റത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും ഉളളത് ഈ നീക്കത്തിന് ജനപിന്തുണ ഏറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: