കൊച്ചി: ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം ചെയ്ത കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റിയില്‍ രണ്ട് മാസം പിന്നിട്ടിട്ടും ഒരു കമ്പനി പോലും തുറന്നില്ല. ഉദ്ഘാടന വേളയില്‍ രാജ്യത്തെ പ്രമുഖ 27 കമ്പനികള്‍ സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പ്രഖ്യാപിച്ചിരുന്നു.
രജിസ്റ്റര്‍ ചെയ്തത് വെറും 22 കമ്പനികള്‍ മാത്രം. അതില്‍ തന്നെ വിദേശത്തുനിന്നും ഒന്നുപോലും ഉണ്ടായില്ല. രജിസ്റ്റര്‍ ചെയ്ത തദ്ദേശീയ കമ്പനികളില്‍ ഒരെണ്ണംപോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് നാളിതുവരെ കഴിഞ്ഞിട്ടുമില്ല. സ്മാര്‍ട്ട് സിറ്റിക്ക് ഉള്ളിലെ പല ഓഫീസുകളും നിര്‍മ്മാണം പോലും നടത്താതെ പൂട്ടി കിടക്കുകയാണ്. ഇതിനിടെ പല കമ്പനികളും കരാറില്‍ നിന്ന് പിന്‍വാങ്ങിയതായും സൂചനയുണ്ട്.
രാജ്യത്തെ ഒറ്റ പ്രമുഖ കമ്പനി പോലും സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെട്ടിട്ടില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തിയ നാടകം ഇതോടെ പുറത്ത് വന്നിരിക്കുകയാണ്. സ്മാര്‍ട്ടാകാതെ സ്മാര്‍ട്ട് സിറ്റി ഇപ്പോഴും വെറു കെട്ടിടമായി നില കൊള്ളുകയാണ്. ‘ലോകം കേരളത്തിലേക്ക്’ എന്ന മുദ്രവാക്യം ഉയര്‍ത്തി കഴിഞ്ഞ ഫെബ്രുവരി 20നാണ് സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ആഘോഷപൂര്‍വ്വം നടത്തിയത്.
246 ഏക്കറില്‍ മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം തന്നെ ഇതോടെ പാളിപോയി. 2005ല്‍ യുഡിഎഫ് സര്‍ക്കാരാണ് സ്മാര്‍ട്ട് സിറ്റി ആശയം കൊണ്ടു വന്നത്. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ടീകോമുമായി കാരാര്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയിലേയ്ക്ക് നിരവധി കമ്പനികളെ വന്‍ വാഗ്ദാനങ്ങള്‍ നല്കി കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാജ്യത്തെ പ്രമുഖ കമ്പനികളായ വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ കമ്പനികള്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയിലേക്ക് വരാന്‍ തയ്യാറില്ലെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: