കളമശേരി: ഇടതും വലതും മാറി മാറി ഭരിച്ചിട്ടും വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി സംസ്ഥാനം വിടേണ്ട ഗതികേടിലാണ് മലയാളികളെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ മുന്നണിയുടെ കളമശേരി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി രാഷ്ട്രീയം കളിക്കുന്നത് കേരളം ഭരിച്ച മുന്നണികളാണെന്നും ക്രിസ്ത്യന്‍ മുസ്ലിം സമുദായങ്ങള്‍ അവഗണിക്കപ്പെട്ടാല്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ബിഡിജെഎസും ബിജെപിയും മുന്നിലുണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മെയ് 16ന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും അന്ത്യമായിരിക്കുമെന്നും തുഷാര്‍ പറഞ്ഞു.
മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് വച്ച് ചിരിക്കാന്‍ പഠിക്കുകയാണ് എല്‍ഡിഎഫിലെ പ്രമുഖനേതാവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശിയ സമിതിയംഗം സി.കെ. പത്മനാഭന് പറഞ്ഞു. തനിക്ക് സുഹൃദ് ബന്ധമുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. ഗോപകുമാറിന് വോട്ട് ചെയ്യണമെന്ന് പ്രശസ്ത സിനിമാ താരം കവിയൂര്‍ പൊന്നമ്മ അഭ്യര്‍ത്ഥിച്ചു.
ബിജെപി കളമശേരി മണ്ഡലം പ്രസിഡന്റ് കെ.എസ്. ഉദയകുമാര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി വി. ഗോപകുമാര്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എല്‍.ബി. ജയപ്രകാശ്, ബിജെപി മണ്ഡലം സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്ര. പി.എസ്. ജയരാജ്, ജെഎസ്എസ് ജില്ലാ സമിതിയംഗം ഷിജുകൈലാസ്, നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് ജില്ലാ പ്രസി. കെന്നഡി, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ പി.ജി. സജീവ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: