തിരുവനന്തപുരം : കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും രാജീവ് പ്രതാപ് റൂഡിയും ഇന്നുമുതല്‍ 22 വരെ കേരളത്തില്‍ വിവിധ ജില്ലകളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. എന്‍ഡിഎ കണ്‍വെന്‍ഷനുകള്‍ 25ന് സമാപിക്കും.
ഇന്ന് വൈകുന്നേരം 3.15ന് കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദ മലമ്പുഴയിലെ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. 5.30ന് കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. നാളെ രാവിലെ 10ന് ഷൊര്‍ണ്ണൂരിലും വൈകുന്നേരം 5ന് തൃത്താലയിലും പങ്കെടുക്കും. 20ന് രാവിലെ 10.30ന് ജെ.പി. നദ്ദ കോഴിക്കോടും വൈകുന്നേരം 4.30ന് കൂത്തുപറമ്പിലും പങ്കെടുക്കും. 21ന് രാവിലെ 10ന് വടകരയിലും 12ന് കുന്നുമംഗലത്തും 5.15ന് അങ്കമാലിയിലും കണ്‍വെന്‍ഷനുകള്‍ നദ്ദ ഉദ്ഘാടനം ചെയ്യും.
20ന് തിരുവനന്തപുരത്ത് എത്തുന്ന കേന്ദ്ര നൈപുണ്യ വികസന മന്ത്രി രാജീവ് പ്രതാപ് റൂഡി വൈകുന്നേരം 3.30ന് ആറ്റിങ്ങല്‍ മണ്ഡലത്തിലെയും 5ന് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെയും 6.30ന് പാറശ്ശാല മണ്ഡലത്തിലെയും കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും. 21ന് വൈകുന്നേരം 4.30ന് ചവറയിലെയും 5.45ന് കൊല്ലത്തെയും കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യും.
22ന് രാവിലെ 11ന് മൂവാറ്റുപുഴയിലെയും 12.15ന് കോതമംഗലത്തെയും 5.15ന് പുതുക്കാട് മണ്ഡലത്തിലെയും കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
വിവിധ കണ്‍വെന്‍ഷനുകളില്‍ എന്‍ഡിഎ നേതാക്കളായ കുമ്മനം രാജശേഖരന്, തുഷാര്‍ വെള്ളാപ്പള്ളി, പി.സി. തോമസ്, രാജന് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. 25ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ്സിംഗ്, വെങ്കയ്യ നായിഡു, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരി, സ്മൃതി ഇറാനി, നിര്‍മ്മലാ സീതാരാമന് തുടങ്ങിയവര്‍ വിവിധ റാലികളില്‍ പങ്കെടുക്കും. 70 റാലികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: