ബദിയഡുക്ക: നെക്രാജെയില്‍ മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ച് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. കോയമ്പത്തൂരിലെ ഐടിഐ സ്ഥാപനത്തിലെ നെക്രാജെ ചാത്തപ്പാടി വൊര്കൂഡ്ലുവിലെ അശ്വിന് കല്ലൂരായ(24)യാണ് തൂങ്ങിമരിച്ചത്. മകന്റെ വെട്ടേറ്റ പിതാവ് ശ്രീഹരി കല്ലൂരായ (57), മാതാവ് ലത (48), അമ്മൂമ്മ സുഗുണമ്മ (80), മാതാവിന്റെ സഹോദരി വനജാക്ഷി (55), മകള്‍ സുമ (26) എന്നിവരെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് കോഴ്സ് കഴിഞ്ഞ് കോയമ്പത്തൂരില്‍ സ്വകാര്യ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന അശ്വിനെ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന അശ്വിനെ ചികില്‍സക്കായി കൊണ്ടുപോകാനിരിക്കെയാണ് സംഭവം. സംഭവത്തിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോയ അശ്വിനെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ മരത്തില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: