കൃഷ്ണകുമാര്‍
വിഴിഞ്ഞം: ഞായറാഴ്ചക്ക് അവധി നല്‍കാതെ ആഘോഷമാക്കി കോവളം നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി.എന്‍. സുരേഷ്. ഇന്നലെ രാവിലെ മുതല്‍ മണ്ഡലത്തില്‍ സജീവമായ പ്രചാരണത്തിലായിരുന്നു. അവധി ദിവസമായതിനാല്‍ ഭൂരിഭാഗം സമ്മതിദായകരും വീട്ടിലുണ്ടാകും എന്നതിനാല്‍ എല്ലാപേരേയും നേരിട്ട് കാണാനുള്ള പ്രചാരണ പദ്ധതികളാണ് മിക്കവാറും പഞ്ചായത്തുകളിലും നിശ്ചയിച്ചിരുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളാണ് മിക്ക സ്ഥലങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.
കോട്ടുകാല്‍ പഞ്ചായത്തിലെ പ്രശസ്തമായ മൂലയില്‍ പുത്തന്‍വീട് ശ്രീ അയണി ഊട്ട് തമ്പുരാന് യക്ഷിയമ്മ ക്ഷേത്രത്തില്‍ എത്തി പൊങ്കാലഅര്പ്പിക്കാന് എത്തിയവരെയും നാട്ടുകാരേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. അതിന് ശേഷം കല്ലിയൂര്‍ പഞ്ചായത്തിലെ പാലപൂര് ലക്ഷ്മിദേവി ക്ഷേത്രസന്നിധിയില്‍ എത്തിയ സുരേഷിനെ സ്വീകരിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര് എത്തിയിരുന്നു.
ഓരോരുത്തരോടും വ്യക്തിപരമായി കണ്ട് കുശലാന്വേഷണം നടത്തിയ ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.
വൈകുന്നേരം വെങ്ങാനൂര്‍ പനങ്ങോട് ശിവക്ഷേത്ര ആഡിറ്റോറിയത്തില്‍ നടന്ന പഞ്ചായത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്വെന്ഷന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരഷ് ഉദ്ഘാടനം ചെയ്തു. വെങ്ങാനൂര്‍ സതീഷ്, ജി.പി. ശ്രീകുമാര്‍ എന്നിവര്‍ക്ക് പുറമേ ബിഡിജെഎസ് നേതാക്കന്മാരായ വിശ്വനാഥന്, സുകേശന്, അജു, ഷിബു എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു. കണ്വെന്ഷന് കഴിഞ്ഞ് കല്ലിയൂര്‍ പഞ്ചായത്തിലെ ബൂത്ത് ഓഫീസ് ഉദ്ഘാടനവും കഴിഞ്ഞാണ് സുരേഷ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: