ന്യൂദല്‍ഹി: സി.പി.എം കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. ഇടത് പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സമാന ചിന്തയുള്ള വ്യക്തികളെയും സംഘടനകളെയും ഒരുമിച്ചു കൊണ്ടു വരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയം ദേശീയതലത്തില്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നും പ്രമേയത്തില്‍ പറയുന്നു.
കോഴിക്കോട് നടക്കാന്‍ പോകുന്ന ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനുള്ള കരട് രാഷ്ട്രീയ പ്രമേയമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരെ ഒരു ഇടത് ജനാധിപത്യ ബദല്‍ കൊണ്ടു വരണം. ഇടത് ചിന്താഗതിയുള്ള വ്യക്തികളെയും സംഘടനകളെയും ഒരുമിച്ച് കൊണ്ടു വന്ന് പ്രവര്‍ത്തിപ്പിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു.
കര്‍ഷകര്‍ക്കും പാവപ്പെട്ടവര്ക്കുമിടയില് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ട്. ഇത് മറികടക്കണം. കൂടുതല്‍ ജനങ്ങളുടെ പിന്തുണ തേടാന്‍ ശ്രമിക്കണമെന്നും കരടില്‍ പറയുന്നു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള രംഗനാഥ മിശ്ര കമ്മിഷന്റെ റിപ്പോര്‍ട്ടിനെ പിന്തുണയ്ക്കുന്നുവെന്നും സി.പി.എം വ്യക്തമാക്കുന്നു. സംവരണ കാര്യത്തില്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം.
കേരളത്തില്‍ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വി ജനങ്ങള്‍ സി.പി.എമ്മിനെ തള്ളിക്കളയുന്നതായി കരുതുന്നില്ലെന്നും കരടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: