ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ മുളപ്രയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി .കുടിക്കാനും പ്രാഥമിക ആവശ്യത്തിന്പോലും ഉപയോഗിക്കാന്‍ വെള്ളമില്ലാതെ മുപ്പതോളം കുടുംബങ്ങളാണ് വലയുന്നത്. അറുപതു വര്‍ഷത്തിനിടയില്‍ ഉള്ള ഏറ്റവും വലിയ കുടിവെള്ളക്ഷാമമാണ് ഇവിടെ അനുഭവിക്കുന്നത്. ജലനിധി പഞ്ചായത്തില്‍ പെട്ട പ്രദേശത്ത് ഒരു കുടിവെള്ള പദ്ധതിപോലും ഇല്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ഇവിടെ കുടിവെള്ളത്തിനായി ഒന്നും നടപ്പിലാക്കിയിട്ടില്ല. തുണിയലക്കാനും കുളിക്കാനും ഇവിടുള്ളവര്‍ ആശ്രയിച്ചിരുന്നത് ചെറുപുഴ പുഴയെയായിരുന്നു. എന്നാല്‍ പുഴ പൂര്‍ണമായും വറ്റിവരണ്ടതോടെ അതും നടക്കാത്ത സ്ഥിതിയിലാണ്. മുളപ്ര പുഴയില്‍ രണ്ട് തടയണകളുണ്ടെങ്ങിലും അത് ഉപയോഗ ശൂന്യമായിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി തടയണകള്‍ പണിതു എന്നതൊഴിച്ചാല്‍ അത് ഉപയോഗിക്കുന്നതിനു വേണ്ട നടപടികള്‍ ഒന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. തടയണകള്‍ അറ്റകുറ്റപ്പണി നടത്താന്‍ എല്ലാ വര്‍ഷവും പഞ്ചായത്ത് തുക മാറ്റി വെക്കാറുണ്ടെങ്ങിലും അതൊന്നും നടപ്പിലാക്കാറില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കണമേന്നാവശ്യപെട്ട് നിരവധി തവണ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഇവര്‍ പറയുന്നു. വന്‍തുക ചെലവഴിച്ച് വാഹനങ്ങളിലാണ് ഇവിടുള്ളവര്‍ ഇപ്പോള്‍ കുടിവെള്ളമെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: