തിരുവനന്തപുരം: അരുണ്കുമാറിെന്റ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അന്വേഷിക്കുന്ന നിയമസഭാ സമിതിക്ക് മുമ്പാകെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും മുന്‍മന്ത്രി എം.എ.ബേബിയും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറി നോട്ടീസ് അയച്ചു. ഫെബ്രുവരി 14-ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ വി.എസിന് കത്ത് നല്‍കിയെങ്കിലും അസൗകര്യങ്ങള്‍ പറഞ്ഞ് സമയം നീട്ടുകയായിരുന്നു.
ഐസിടി അക്കാദമിയിലെ അരുണ്‍കുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ആരോപണം ഉന്നയിച്ച പി.സി.വിഷ്ണുനാഥ് എംഎല്‍എ, ഐ.ടി സെക്രട്ടറി എന്നിവര്‍ക്ക് പുറമെ അരുണ്‍കുമാര്‍ ഉള്‍പ്പെടെ ഐസിടി അക്കാദമിയുടെ മിനുട്സില്‍ ഒപ്പുവെച്ച 11 പേരുടെയും മൊഴിയെടുക്കാനാണ് സമിതി തീരുമാനിച്ചിരുന്നത്. എന്നാല്‍ വി.എസ്.അച്യുതാനന്ദനും എം.എ.ബേബിയും ഇതുവരെ മൊഴി നല്കാനെത്തിയിട്ടില്ല.
ജനുവരി 13-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും വന്നില്ല. 24, 25 തീയതികളില്‍ ഏതെങ്കിലും ഒരു ദിവസം ഹാജരാകാനും ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി പത്തിനു ശേഷം വരാമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നാണ് 14-ന് എത്താന്‍ ആവശ്യപ്പെട്ടത്.
ഇരുവരുടെയും മൊഴി എടുക്കല്‍ കൂടി പൂര്‍ത്തിയായാല്‍ മാത്രമേ അന്വേഷണ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്കാന് നിയമസഭാ സമിതിക്ക് കഴിയൂവെന്ന് അധ്യക്ഷന്‍ വി.ഡി.സതീശന് അറിയിച്ചിട്ടുണ്ട്.
ഇടതുസര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് വി.എസ്.അച്യുതാനന്ദന്റെ മകന് വി.എ.അരുണ്‍കുമാറിനെ ചട്ടങ്ങള്‍ ലംഘിച്ച് ഐ.സി.ടി അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചുവെന്നാണ് ആരോപണം. ഇത് അന്വേഷിക്കുന്നതിനായി ജൂലൈ 20-നാണ് വി.ഡി.സതീശന് എംഎല്‍എ അധ്യക്ഷനായ സമിതിയെ നിശ്ചയിച്ചത്. അരുണ്‍കുമാറിനെ ഡയറക്ടറാക്കിയിട്ടില്ലെന്നും ഇക്കാര്യം നിയമസഭാ സമിതി അന്വേഷിക്കട്ടെയെന്നും വി.എസ്. അച്യുതാനന്ദന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്കാദമി ഡയറക്ടറായി കഴിഞ്ഞ സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് നിയമസഭാ സമിതിക്ക് മുമ്പാകെ അരുണ്‍കുമാര്‍ മൊഴി നല്‍കിയതോടെ വി.എസിന്റെ വാദങ്ങള്‍ പൊളിയുകയും ചെയ്തു. തനിക്ക് ഐസിടി അക്കാദമിയുടെ ചുമതല നല്‍കിയത് അന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയുടെ അറിവോടെയാണെന്ന് അരുണ്‍കുമാര്‍ നിയമസഭാ സമിതിക്ക് മുമ്പാകെ അറിയിച്ചിട്ടുണ്ട്.
അതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥാനത്തു തുടര്‍ന്നത്. എന്നാല്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്തശേഷം അക്കാദമി ഡയറക്ടര്‍ സ്ഥാനത്തേക്ക് തനിക്ക് സര്‍ക്കാര്‍ നിയമനം ലഭിച്ചിട്ടില്ലെന്നുമാണ് അരുണ്‍കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: