മാവേലിക്കര: കേരളത്തില്‍ പ്രകടമായ മാറ്റത്തിന്റെ നേര്‍സാക്ഷ്യമായി മാവേലിക്കര, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലേക്ക് ജനം ഒഴുകിയെത്തി. മാവേലിക്കരയില്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയവും ചെങ്ങന്നൂരില്‍ വണ്ടിമല ദേവസ്ഥാനം ട്രസ്റ്റ് ഓഡിറ്റോറിയവും പരിപാടി ആരംഭിക്കുന്നതിനു മുന്‍പെ നിറഞ്ഞിരുന്നു.
ഇരു കണ്വന്ഷനുകളിലെയും ഉദ്ഘാടകനായിരുന്ന കേന്ദ്രമന്ത്രി വെങ്കയ്യനായിഡു എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ആവേശത്തിലായി. ഇടതു വലതു മുന്നണികളില്‍ നിന്നും രാജ്യം നേരിട്ട പ്രതിസന്ധികളും ജനദ്രോഹ നയങ്ങളും മോദിയുടെ ഭരണ നേട്ടങ്ങളും അക്കമിട്ട് പറഞ്ഞുള്ള അദ്ദേഹത്തിന്റെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
വേദിയില്‍ ഉണ്ടായിരുന്ന എന്‍ഡിഎ നേതാക്കളുടെ പ്രസംഗങ്ങള്‍ക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടികളില്‍ ആളില്ലാതെ പരാജപ്പെട്ട അവസരത്തില്‍ എന്‍ഡിഎ കണ്വന്ഷനുകളിലെ ജനപങ്കാളിത്തം ഇരുമുന്നണികളെയും അങ്കലാപ്പിലാക്കി.
ചെങ്ങന്നൂരില്‍ ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കരയില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വെട്ടിയാര്‍ മണിക്കുട്ടന് അദ്ധ്യക്ഷത വഹിച്ചു.
റിച്ചാര്‍ഡ് ഹെ എംപി, ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ജില്ലാ പ്രസിഡന്റ് കെ.സോമന്, ദേശീയ സമിതിയംഗം അഡ്വ.റ്റി.ഒ. നൗഷാദ്, ചെങ്ങന്നൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.പിഎസ്. ശ്രീധരന്‍പിളള, മാവേലിക്കര നിയോജകമണ്ഡലം സ്ഥനാര്‍ത്ഥി പി.എം. വേലായുധന്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്. പൊന്നപ്പന്, ബിഡിജെഎസ് സംസ്ഥാന വക്താവ് പി.റ്റി. മന്മഥന്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാജന് കണ്ണാട്ട്, ജില്ലാ പ്രസിഡന്റ് ജെസ്റ്റിന് രാജ്, പിഎസ്പി ജില്ലാ ചെയര്മാന് ജോസ്കുട്ടി ജോസ്, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, സംസ്ഥാന സമിതി അംഗം ഡി. വിനോദ് കുമാര്‍, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പ്രകാശ് നമ്പൂതിരി, അനു.സി.സേനന്, എസ്.ഗിരിജ, സുഷമ.വി. നായര്‍, പുഷ്പശശികുമാര്‍, നീലാംമ്പരന്, വത്സലക്കുഞ്ഞമ്മ, ശ്യാമള കൃഷ്ണകുമാര്‍, സതീഷ് ചെറുവല്ലൂര്‍, സജുകുരുവിള, പ്രമോദ് കാരയ്ക്കാട്, അഡ്വ.കെ.കെ. അനൂപ്, അനില്‍ വള്ളികുന്നം, നവാസ്, ജനാര്‍ദ്ദനന്‍പിള്ള, നിര്‍മ്മല ടീച്ചര്‍, വെട്ടിയാര്‍ വിജയന്, മഹേഷ് വെട്ടിയാര്‍, വിജയ രാംദാസ്, എസ്. രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: