പാലക്കാട്: വിക്ടോറിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു സര്‍വീസില്‍ നിന്നും വിരമിച്ച ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ കല്ലറയുണ്ടാക്കി റീത്ത് വെച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ കേസെടുത്തു.
ജില്ലാ പോലീസ് മേധാവിയും കോളേജ് വിദ്യാഭ്യാസ ഡയറക്ടറും സംഭവത്തെക്കുറിച്ച് അനേ്വഷിച്ച് രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന് നോട്ടീസില്‍ ആവശ്യപ്പെട്ടു. മുടപ്പല്ലൂര്‍ സ്വദേശി കെ.വി. പ്രസന്നകുമാര്‍ സമര്‍പ്പിച്ച കേസിലാണ് നടപടി.
സംഭവത്തില്‍ കാമ്പസിനകത്തും പുറത്തുമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു. എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ പീഡനത്തിന്റെ ഇരയാണ് 26 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഡോ. സരസു. അവരുടെ താളത്തിനു തുള്ളാത്തവരെ കായികമായി നേരിടുന്നതാണ് ഈ സംഘടനയുടെ ശീലമെന്ന് പരാതിയില്‍ പറയുന്നു.
ഡോ. സരസുവിന്റെ പരാതി കണക്കിലെടുത്ത് നിസ്സാര കേസ് മാത്രമാണ് പോലീസ് രജിസ്റ്റര്‍ ചെയ്തതെന്നും കല്ലറ നിര്‍മ്മിച്ചവര്‍ ഇപ്പോള്‍ ഹീറോകളായി വിലസുകയാണെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: