തിരുവനന്തപുരം: രഹസ്യാന്വേഷണത്തിനായി ഇന്റലിജന്‍സ് വിഭാഗം കൈമാറിയ ഇ മെയില്‍ വിലാസങ്ങള്‍ ചോര്‍ത്തി തീവ്രവാദ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ വാരികയ്ക്ക് നല്കിയ എസ്ഐ എസ്.ബിജു സലീമിന്റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധം രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ തയ്യാറായിരിക്കുന്നത്.
തിരുവനന്തപുരത്ത് പോലീസ് ഹൈടെക് സെല്ലിലെ എസ്ഐയായിരുന്ന തിരുവനന്തപുരം വലിയവിള മൈത്രി നഗര്‍ സ്വദേശി എസ്.ബിജുസലീമായിരുന്നു ഇ മെയില്‍ വിലാസങ്ങള്‍ ചോര്‍ത്തി മാധ്യമം വാരികക്ക് നല്‍കിയത്. തീവ്രവാദ സ്വഭാവമുള്ള കേസില്‍ പെട്ട ഒരാളുടെ ഇ മെയില്‍ വിലാസങ്ങള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് ലഭിച്ച 268 ഇ മെയില്‍ വിലാസങ്ങളുടെ യഥാര്‍ത്ഥ ഉടമസ്ഥരെ കണ്ടെത്താനാണ് ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് ഇ മെയില്‍ വിലാസങ്ങളുടെ പട്ടിക സൈബര്‍സെല്ലിന് നല്‍കിയത്. എന്നാല്‍ ഇതൊരു വാരികക്ക് ചോര്‍ത്തിക്കൊടുത്ത് പ്രശ്നം സൃഷ്ടിക്കുകയാണ് സൈബര്‍സെല്ലിലെ എസ്ഐ ആയിരുന്ന ബിജുസലീം ചെയ്തത്. വാരിക മുസ്ലീം വിഭാഗത്തില്‍ പെട്ടവരുടെ മാത്രം വിലാസങ്ങള്‍ പ്രസിദ്ധീകരിക്കുകയും ഇതര മതസ്ഥരുടേത് ഒഴിവാക്കുകയും ചെയ്തു. ബോധപൂര്‍വ്വം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലുണ്ടായതെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.
മുസ്ലീം മതസ്ഥരുടെ ഇ മെയില്‍ വിലാസങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ഉദ്ദേശ്യം. മതവിദ്വേഷം വളര്‍ത്തുന്ന വാര്‍ത്തയുടെ ഉറവിടം പോലീസ് അപ്പോള്‍ തന്നെ അന്വേഷിക്കുകയും അത് ബിജു സലീമിലെത്തുകയുമായിരുന്നു. ബിജു സലീമിന്റെ മൊബെയില്‍ ഫോണും കയ്യക്ഷരവും പരിശോധിച്ചാണ് പോലീസ് അയാളെ പിടികൂടിയത്. ഔദ്യോഗിക വിവരം പുറത്തുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കിയതിന്റെ പേരിലാണ് ഇപ്പോള്‍ ഇയാളെ സസ്പെന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള നിര്‍ണ്ണായകമായ മറ്റു ചില വിവരങ്ങള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
കൊല്ലം എആര്‍ ക്യാമ്പിലും കോഴിക്കോട് എആര്ക്യാമ്പിലും പ്രവര്‍ത്തിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12നാണ് ഇയാള്‍ സൈബര്സെല്ലിലെത്തുന്നത്. സൈബര്‍ സെല്ലിലെത്താന്‍ ഉന്നത തലത്തില്‍ ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തിയതായി അറിയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് അതു സാധിച്ചെടുത്തത്. സൈബര്‍ സെല്ലില്‍ പ്രവര്‍ത്തിച്ചാല്‍ തീവ്രവാദ സംഘടനകള്‍ക്ക് കൂടതല്‍ സഹായകരമാകുമെന്നതിനാലായിരുന്നു അത്.
ഇ മെയില്‍ സംബന്ധിച്ച അന്വേഷണം രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് ഇന്റലിജന്‍സ് വിഭാഗം സൈബര്‍സെല്ലിനെ ഏല്പിച്ചത്. അപ്പോള്‍ തന്നെ ബിജു സലീം അത് ചോര്‍ത്തിയിരുന്നു. അതുമായി അയാള്‍ ജമാ അത്തെ ഇസ്ലാമി നേതാക്കളെയും മാധ്യമം വാരികയെയും അപ്പോള്‍ തന്നെ സമീപിക്കുകയും ചെയ്തു. സര്‍ക്കാര്‍ മുസ്ലീങ്ങളെ വേട്ടയാടുന്നു എന്നു സ്ഥാപിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. എന്നാല്‍ വാരികയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് ആദ്യം ഈ വാര്‍ത്ത നല്കാന് തയ്യാറായില്ല. പിന്നീട് സമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് വാര്‍ത്ത നല്‍കുകയായിരുന്നു.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പെട്ട് ഇപ്പോള്‍ ബാംഗ്ലൂരില്‍ ജയിലില്‍ കിടക്കുന്ന അബ്ദുള്‍നാസര്‍ മദനിയുടെ അടുത്ത അനുയായി ആയിരുന്നു ബിജു സലീമെന്ന് അറിയുന്നു. മുമ്പ് മദനിയെ കാണാതായ സംഭവത്തില്‍ മദനിയുടെ ഗണ്‍മാനുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്കി പോലീസിനെ വഴിതെറ്റിച്ചതിനു പിന്നില്‍ ഇയാളുമുണ്ടായിരുന്നു. കേരളത്തില്‍ മുസ്ലീം തീവ്രവാദ സംഘടനകളില്‍ പെട്ട നിരവധിപേര്‍ പോലീസില്‍ കയറിപ്പറ്റിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അതിലൊരാളാണ് ബിജു സലീമെന്നും രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ട്. ഇയാളെപ്പോലെ നിരവധിപേര്‍ പോലീസിലെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവാം.
മദനി ജയിലിലായ ശേഷമാണ് ബിജു സലീം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സജീവമാക്കിയത്. മറ്റൊരു തീവ്രവാദ സംഘടനയായ എന്‍ഡിഎഫുമായും ഇയാള്‍ സജീവ ബന്ധം പുലര്‍ത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓഫീസില്‍ ഹിന്ദുവായാണ് ഇയാള്‍ അറിയപ്പെടുന്നത്. ബിജുവെന്ന പേരാണ് പുറത്തു പറഞ്ഞിരുന്നത്. ഇപ്പോള്‍ ഇ മെയില്‍ വിവാദം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നപ്പോഴാണ് ഇയാള്‍ മുസ്ലീമാണെന്ന് തിരിച്ചറിയുന്നത്. തിരുവനന്തപുരം വലിയവിള സ്വദേശിയായ ഇയാള്‍ വിവാഹിതനായത് മലപ്പുറത്തു നിന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: