ട്രെലെയ്സ്: വനിതകളുടെ ഫെഡറേഷന് കപ്പ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായി ഫ്രാന്‍സും ചെക്ക് റിപ്പബ്ലിക്കും ഏറ്റുമുട്ടും. സെമിയില്‍ ഫ്രാന്‍സ് 3-2ന് നെതര്‍ലന്‍ഡ്സിനെ കീഴടക്കിയപ്പോള്‍, ചെക്ക് റിപ്പബ്ലിക്ക് ഇതേ ക്രമത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
ഫ്രാന്‍സ്-നെതര്‍ലന്‍ഡ്സ് പോരാട്ടത്തില്‍ ഡബിള്‍സാണ് വിധി നിര്‍ണയിച്ചത്. കരോലിന് ഗാര്‍ഷ്യ-ക്രിസ്റ്റിന മ്ലാദെനോവിച്ച് സഖ്യം കികി ബെര്ടെന്സ്-റിച്ചെല് ഹോഗെന്കാംപ് ജോഡിയെ കീഴടക്കിയാണ് ഫ്രാന്‍സിനെ കലാശക്കളിക്ക് യോഗ്യരാക്കിയത്, സ്കോര്‍: 4-6, 6-3, 6-3. നേരത്തെ ഗാാര്ഷ്യയും മ്ലാദെനോവിച്ചും ഓരോ സിംഗിള്‍സില്‍ ജയിച്ചപ്പോള്‍, ഡച്ചിനായി ബെര്ടെന്സും രണ്ട് ജയം സ്വന്തമാക്കി.
സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ചെക്ക് റിപ്പബ്ലിക്കിനും ജയമൊരുക്കിയത് ഡബിള്‍സ്. ലൂസി ഹ്രദേക്ക-കരോളിന പ്ലിസ്കോവ സഖ്യം സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ്-വിക്റ്റോറിയ ഗൊളുബിച്ച് ജോഡിയെ മറികടന്നു, സ്കോര്‍: 6-2, 6-2. സിംഗിള്‍സില്‍ പ്ലിസ്കോവയും ബാര്‍ബോറ സ്ട്രൈകോവയും ചെക്കിന് ജയം നല്കിയപ്പോള്, ഗോളുബിച്ച് സ്വിസിനായി രണ്ട് ജയം നേടി. ഫൈനല്‍ നവംബറില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: