ബെംഗളൂരു: ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു മുന്നില്‍ ബെംഗളൂരു എഫ്സി ഐ ലീഗ് കിരീടം തിരിച്ചെടുത്തു. മൂന്നു സീസണിനിടെ രണ്ടാം തവണയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം. നിര്‍ണായക മത്സരത്തില്‍ സാല്‍ഗോക്കര്‍ ഗോവയെ മടക്കമില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കി ബെംഗളൂരു. യൂജിന്സണ് ലിങ്ദോ, സെമിനലെന് ദൗങ്കെല് എന്നിവരുടെ ഗോളുകളില്‍ ജയം.
ടീം രൂപീകരിച്ച് കളിച്ച ആദ്യ സീസണില്‍ തന്നെ കിരീടം നേടിയ ബെംഗളൂരവിന് കഴിഞ്ഞ സീസണില്‍ ബഗാനു മുന്നില്‍ അടിയറവു പറയേണ്ടിവന്നു. അവസാനം വരെ മുന്നിട്ടുനിന്ന ശേഷമായിരുന്നു ഈ പതനം. ഇത്തവണ തുടക്കത്തില്‍ പതറിയെങ്കിലും മധ്യഘട്ടത്തിലെ മികച്ച പ്രകടനം ആഷ്ലി വെസ്റ്റ്വുഡ് പരിശീലിപ്പിക്കുന്ന ടീമിനെ കിരീടത്തിലേക്കു നയിച്ചു. സുനില്‍ ഛേത്രിയാണ് ടീമിന്റെ നായകന്. ഒരു മത്സരം മാത്രം അവശേഷിക്കെ 15 കളികളില്‍ 32 പോയിന്റോടെ ബെഗംളൂരു ജേതാക്കളായത്. രണ്ടാം സ്ഥാനത്തുള്ള ബഗാന് 27 പോയിന്റ്. 25 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ മൂന്നാമത്.
പത്ത് ജയവും രണ്ട് സമനിലയും മൂന്നു തോല്‍വിയും ഇതുവരെ ബെംഗളൂരുവിന്റെ അക്കൗണ്ടില്‍. ഏഴു ജയവും ആറ് സമനിലയും രണ്ട് തോല്‍വിയുമാണ് ബഗാനുള്ളത്. സമനിലകളാണ് ബഗാനെ തുടരെ രണ്ടാം കിരീടത്തില്‍നിന്ന് അകറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: