പൊന്‍കുന്നം: വിഷുദിനത്തില്‍ ചിറക്കടവിലും കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ 11 ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. 4 പേരെ റിമാന്റ് ചെയ്തു.
രാകേഷ് പ്രസാദ് കുറുമുള്ളില്‍ അട്ടിക്കല്‍, അന്‍സാരി (36) ആനിക്കല്ലുങ്കല് ചേപ്പുംപാറ, ഗൗതം (26) പ്ലാന്താനത്ത് മൂലകുന്ന്, നജീബ് (25) പതിയാംപറമ്പില്‍ മന്ദിരം മഞ്ഞപ്പള്ളി എന്നിവരെ റിമാന്റു ചെയ്തു. ഷിബു (27) താന്നിക്കല്‍ മണ്ണംപ്ലാക്കല്‍, രാഹുല്‍ മോഹന്‍ (29) തുണ്ടത്തില്‍ ചിറക്കടവ്, അര്ജ്ജുന് (22) വെട്ടിയാങ്കല്‍ ചിറക്കടവ്, ശ്രീക്കുട്ടന് (22) പാലയ്ക്കല്‍ ചിറക്കടവ്, സാജന് (30) കൊട്ടാടികുന്നേല്‍ തെക്കേത്തുകവല, മിഥുല്ലാല് (23) കൊന്നയ്ക്കല്‍ പടനിലം, രാഹുല്‍രാജ് (21) കരിക്കുംവളവില് ചേപ്പുംപാറ എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു.
വ്യാഴാഴ്ച 12.30ഓടെയാണ് അക്രമസംഭങ്ങള്‍ നടന്നത്. യുവധാരയുടെ ആഭിമുഖ്യത്തില്‍ പാറക്കടവില്‍ നടന്നു വന്നിരുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ യുവധാര ടീം തോറ്റപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ കൈയ്യടിച്ചെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പും കമ്പിവടിയുമുപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചത്. ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് സംഘമായെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് ആക്രമിച്ചു കയറി. അഴിഞ്ഞാടിയ സംഘം നിരവധി ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും, രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവരെ മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് കുന്നേല്‍ പടിക്കല്‍ സംഘടിച്ച അക്രമിസംഘം ആശുപത്രിയിലേക്കെത്തിയ ബിജെപി പ്രവര്ത്തകന് പുല്ലേപ്പാലത്ത് കണ്ണനെ മര്‍ദ്ദിക്കുകയും അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് തകര്‍ക്കുകയും ചെയ്തു.
ബിജെപി പ്രവര്ത്തകന് കല്ലുവെച്ചാംകുഴിയില് സന്തോഷിനെ മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും അക്രമി സംഘം കവര്‍ന്നു. ആശുപത്രി പടിക്കല്‍ അക്രമണം തുടരവേ പൊന്‍കുന്നത്ത് പെട്രോള്‍ പമ്പില്‍ എത്തിയ ബിജെ പി പ്രവര്‍ത്തകനായ പറപ്പള്ളില്‍ അനന്തകൃഷ്ണനെ പമ്പിലെ ട്യൂബ് തല്ലിപൊട്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: