ന്യൂദല്‍ഹി: വവിധ കേന്ദ്രസര്‍ക്കാര്‍ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 2.2 ലക്ഷം പേര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി ലഭിക്കും. വിവിധ വകുപ്പുകളിലായി ആറുലക്ഷത്തോളം ഒഴിവുകള്‍ നിലവിലുണ്ട്. വരും നാളുകളില്‍ ഇതും പരിഗണിക്കും.
2015 മാര്‍ച്ച് 1ലെ കണക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 33.05 ലക്ഷമാണ്. 2016ല്‍ ഇത് 34.93 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 2017 മാര്‍ച്ച് ഒന്നോടെ 35.23 ലക്ഷമായി ജീവനക്കാരുടെ എണ്ണം ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2016-17 ബജറ്റ് രേഖകളിലെ വിവരങ്ങളാണിത്. പ്രതിരോധ മേഖലയെ ഒഴിവാക്കി റെയില്‍വേ അടക്കം എല്ലാ വകുപ്പുകളിലും ജീവനക്കാരുടെ എണ്ണം ഉയര്‍ത്തും. റെയില്‍വേയില്‍ നിലവില്‍ 13,26,437 ജീവനക്കാരാണുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി റെയില്‍വേയില്‍ പുതിയ നിയമനങ്ങള്‍ നടന്നിരുന്നില്ല.
റവന്യൂ വകുപ്പിലാണ് ഏറ്റവുമധികം പുതിയ നിയമനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്‍കം ടാക്സിലും കസ്റ്റംസിലും എക്സൈസിലുമായി 70,000 പുതിയ നിയമനങ്ങളുണ്ടാകും. കേന്ദ്രഅര്ദ്ധസൈനിക വിഭാഗങ്ങളില്‍ 47,000 പേരെ പുതുതായി നിയമിക്കും.
ആഭ്യന്തരമന്ത്രാലയത്തില്‍ 6,000 പേരെയും നിയമിക്കും. 900 പേര് മാത്രമുള്ള കാബിനറ്റ് സെക്രട്ടേറിയറ്റിലേക്ക് പുതുതായി 301പേരെയും വാര്‍ത്താ വിതരണ വകുപ്പില്‍ 2,200 പേരെയും നിയമിക്കുമ്പോള്‍ കേന്ദ്രപേഴ്സണല് കാര്യമന്ത്രാലയം 1800 പേരെ നിയമിക്കും. നഗരവികസന മന്ത്രാലയം(6000), ഖനി മന്ത്രാലയം(4399), ബഹിരാകാശ വകുപ്പ്(1000) എന്നിവരെയും നിയമിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: