മുംബെയ്: ബാങ്കുകള്‍ക്കുള്ള വന്‍കടം വിവാദമായതിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്ല്യക്ക് പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. പണം പൂഴ്ത്തിവെയ്പ്പ് തടയല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിദേശത്ത് നിന്ന് മല്ല്യയെ മടക്കിക്കൊണ്ടുവരാന്‍ സഹായം തേടി കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
വിവിധ ബാങ്കുകളില്‍നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതും പണം പൂഴ്ത്തിവെക്കലും മല്ല്യയ്ക്കെതിരേയുള്ള സാമ്പത്തിക ഇടപാടു കേസുകളായിരുന്നു. ഈ കേസില്‍ പലവട്ടം ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പ് നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏപ്രില്‍ 15-ന് മല്ല്യയുടെ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതിന്റെ പിന്നാലെയാണ് കോടതി നടപടി. ബാങ്കുകളില്‍നിന്ന് എടുത്തിരിക്കുന്ന കടത്തില്‍ ഒരു പൈസപോലുമില്ലാതെ തിരിച്ചു പിടിയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: