തിരുവനന്തപുരം: അവസരവാദ രാഷ്ട്രീയമല്ല ആദര്‍ശമാണ് വലുതെന്ന് വിശ്വസിക്കുന്നതായി പി.പി.മുകുന്ദന്. ഏറെ നാളത്തെ വിശ്രമത്തിനു ശേഷം സക്രിയ പാര്‍ട്ടി പ്രവര്‍ത്തനത്തിനു സന്നദ്ധനായി ഇന്നലെ അദ്ദേഹം ബിജെപി സംസ്ഥാന ഓഫീസിലെത്തി.
ഇത്രയും കാലമായിട്ടും മറ്റ് പാര്‍ട്ടികളില്‍ പോകാഞ്ഞതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിയോഗികള്‍ പോലും പറയുന്നു നിയമസഭയില്‍ ഇക്കുറി എന്‍ഡിഎ പ്രതിനിധികള്‍ ഉണ്ടാകുമെന്ന്. എല്ലാ നേതാക്കളും മത്സര രംഗത്ത് ഉണ്ട്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും.
മത്സരം അത്രയ്ക്ക് കടുത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും. പത്ത് വര്‍ഷത്തെ ഇടവേയ്ക്കു ശേഷം കുടുംബത്തിലേക്കുള്ള തിരിച്ചുവരവാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മണിയോടെ ഓഫീസില്‍ എത്തി പൂജാ മുറിയിലെ വിളക്കു തെളിച്ച ശേഷം ഓഫീസ് ജീവനക്കാരോട് കുശലാന്വേഷണം നടത്തി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: