ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാക്കിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം. സംഭവത്തിന് ശേഷം അതിര്‍ത്തിയില്‍ ഭീകരര്‍ നുഴഞ്ഞു കയറ്റ ശ്രമം നടത്തുകയും ചെയ്തതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
സാംബാ ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന് പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചു റൗണ്ട് വെടിയുതിര്‍ത്തതായി ബി.എസ്.എഫ് വൃത്തങ്ങള്‍ പറഞ്ഞു.ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാകിസ്ഥാന് സേന പിന്മാറി. വെടിവയ്്പ്പില്‍ ഇരുഭാഗത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നരേന്ദ്ര മോദിയുടെ ജമ്മുകശ്മീര്‍ സന്ദശനത്തോടനുബന്ധിച്ച് ബിഎസ്എഫ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ ഏജന്‍സികളും കനത്ത ജാഗ്രതയിലാണ്. അതര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമെ ജമ്മു ശ്രീനഗര്‍ ദേശീയപാതയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കത്രയിലെ മാതാ വൈഷ്ഷണവ ദേവി യൂണിവേഴ്സിറ്റി കോംപ്ലക്സിലെത്തിയ ശേഷം പ്രധാനമന്ത്രി മോദി അവിടെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി ഉദ്ഘാടനം ചെയ്യും. പിന്നീട് ബി.ജെ.പി റാലിയെ അഭിസംബോധനയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: