കോട്ടയം: തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ദുര്ഭൂതമായി കംപ്യൂട്ടറിനെ ചിത്രീകരിച്ച വി.എസ് അച്യുതാനന്ദന് നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
വി.എസ് നവമാധ്യമങ്ങളില്‍ പ്രവേശിച്ച വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വി.എസ്സിനുള്ള തുറന്നകത്തിലാണ് 80 കളില്‍ കംപ്യൂട്ടറുകള്‍ക്കെതിരെ സി.പി.എം നടത്തിയ അടിച്ചുപൊളിക്കല് സമരം മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തുന്നത്.
80 കളില്‍ നടന്ന കമ്പ്യൂട്ടര്‍ വിരുദ്ധ സമരം മൂലം ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത് 80 കള്‍ മുതല്‍ ഈ മേഖലയിലെ വളര്‍ച്ചക്ക് അടിത്തറയിടാന്‍ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കില്‍, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാന്‍ കഴിയുമായിരുന്നവെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
https://www.facebook.com/oommenchandy.official/posts/10153523599891404
പ്രതികരിക്കാൻ ഇവിടെ എഴുതുക: