കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ ഒരാളെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മരിച്ച മത്സരകമ്പക്കെട്ടുകാരന് സുരേന്ദ്രന്റെ മകന് ദീപുവിനെയാണ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ കഴക്കൂട്ടത്തെ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ രഹസ്യാന്വേഷണത്തിലൂടെ പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ഇയാളുടെ പക്കലുള്ള സ്ഫോടക വസ്തുക്കളും സംഘം കണ്ടെത്തിയ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കളും ഒന്നാണെന്ന് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. സുരേന്ദ്രന് മരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മകന് ദീപുവിലൂടെ അറിയുവാന്‍ സാധിക്കുമെന്ന കണക്ക് കൂട്ടലിലാണ് സംഘം.
അതേസമയം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്കിയ മറ്റൊരു കമ്പക്കെട്ടുകാരന്‍ കൃഷ്ണന്‍കുട്ടി സുരേന്ദ്രന്റെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്നും ഇയാള്‍ ധാരാളം സ്ഫോടകശേഖരമെത്തിച്ചുവെന്നും കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കൂടാതെ ക്ഷേത്രഭരണ സമിതിയും കമ്പക്കെട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടിടും സുരേന്ദ്രന് അത് മുഖവിലയ്ക്കെടുത്തില്ലെന്നും ഇവര്‍ ക്രൈംബ്രാഞ്ചിന് നല്കിയ മൊഴിയില്‍ പറയുന്നു. ദുരന്തശേഷം ക്ഷേത്ര പരിസരത്ത് നിന്ന് കണ്ടെത്തിയ സ്ഫേടകശേഖരവും സുരേന്ദ്രന്റേതാണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: