പാലക്കാട്: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫിലുണ്ടായ തര്‍ക്കങ്ങള്‍ നേതൃതലത്തില്‍ ഏതാണ്ട് പരിഹരിക്കപ്പെട്ടു കഴിഞ്ഞെന്നു പറയാം. എന്നാല്‍ ഗ്രൂപ്പു തിരിഞ്ഞും അല്ലാതെയും സ്ഥാനാര്‍ത്ഥികളെ വീതം വെച്ചെടുത്തുകൊണ്ട് ഉന്നതതലത്തില്‍ നേതാക്കള്‍ തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളടക്കമുള്ള പലര്‍ക്കും ഇപ്പോഴും സ്വീകാര്യമായിട്ടില്ലെന്നതിന്റെ സൂചനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വിജയപ്രതീക്ഷവെച്ചു പുലര്‍ത്തുന്ന പല മണ്ഡലങ്ങളിലും ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതനേതാക്കള്‍ രംഗത്തു വരുമെന്ന് ഏതാണ്ട് ഉറപ്പായി. വിമതസ്ഥാനാര്‍ത്ഥികളായി മത്സരിച്ചോ ഔദ്യോഗികസ്ഥാനാര്ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചോ ഇവര്‍ ശക്തി തെളിയിക്കാനിറങ്ങുമെന്നു തന്നെയാണ് സൂചന.
തിരുവല്ലയിലെ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസഫ് എം. പുതുശ്ശേരിക്കെതിരെ രംഗത്തു വന്നത് കോണ്‍ഗ്രസിലെ പ്രമുഖ നേതാവും രാജ്യസഭാ ഉപനേതാവ് കൂടിയായ പി.ജെ.കുര്യന് തന്നെയാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിച്ച വിക്ടര്‍ ടി.തോമസിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പുതുശ്ശേരിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. പുതുശ്ശേരിയെക്കൊണ്ട് ഖേദപ്രകടനം നടത്തിച്ച് കുര്യനെ അനുനയിപ്പിക്കാന്‍ നേതാക്കള്ക്കായെ ങ്കിലും വിക്ടര്‍ ടി.തോമസ് ഇപ്പോഴും ഇടഞ്ഞു തന്നെയാണ് നില്പ്. കേരള കോണ്‍ഗ്രസിലും കോണ്‍ഗ്രസിലുമുള്ള നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ ഇവിടെ വിക്ടറിനൊപ്പം അണിചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.
റാന്നിയില്‍ മറിയാമ്മ ചെറിയാനെതിരെ ബെന്നി പുത്തന്‍ പറമ്പില്‍, ചെങ്ങന്നൂരില്‍ പി.സി.വിഷ്ണുനാഥിനെതിരെ ശോഭനാ ജോര്‍ജ്ജ്, ഇരിക്കൂരില്‍ കെ.സി.ജോസഫിനെതിരെ കെ.ആര്.അബ്ദുല്‍ഖാദര്‍ എന്നിവരും വിമതസ്ഥാനത്ത് നിലയുറപ്പിച്ചു നില്ക്കുന്ന പ്രമുഖനേതാക്കളാണ്. കണ്ണൂരില്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിച്ച് വിജയിച്ചതോടെ താരമായി മാറിയ കെ.പി.രാഗേഷിനൊപ്പം വലിയൊരു പട തന്നെ അണിനിരന്നിട്ടുണ്ട്. അഴീക്കോട്, തൃക്കരിപ്പൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഇവരുടെ നേതൃത്വത്തില്‍ വിമതസ്ഥാനാര്‍ത്ഥി കള്‍ മത്സരിച്ചേക്കും. ഒറ്റപ്പാലത്ത് അവസാനനിമിഷത്തില്‍ സ്ഥാനാര്ത്ഥിയാക്കപ്പെട്ട ഷാനിമോള്‍ ഉസ്മാനും വിമതഭീഷണിയുടെ നിഴലിലാണ്. ഒറ്റപ്പാലത്ത് ശാന്ത ജയറാമിനെയായിരുന്നു ആദ്യം പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.
ഒരാഴ്ച യോളം പ്രചാരണവുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ പര്യടനം നടത്തിക്കഴിഞ്ഞ ശേഷം പെട്ടെന്നൊരു ദിവസം അവരെ പിന്‍വലിച്ച് ഷാനി മോ ളെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാ പിക്കുകയായിരുന്നു. ഇതിനെ തിരെ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച അവര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കു മെന്ന് നേതൃത്വത്തെ അറിയിച്ചിരിക്കയാണ്.
റാന്നിയില്‍ മറിയാമ്മ ചെറി യാന്റെ സ്ഥാനാര്‍ഥിത്വം തുട ക്കം മുതലെ എതിര്ക്കപ്പെട്ടിരുന്നതാണ്. റാന്നി ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സേവാദള്‍ ജില്ലാ വൈസ് ചെയര്‍മാനുമായ ബെ ന്നിപുത്തന്പറമ്പിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് വിമതര്‍ ഇവിടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
ചെങ്ങന്നൂരില്‍ സിറ്റിങ് എം.എല്‍.എ. പി.സി.വിഷ്ണുനാഥിനെതിരെ മുന്‍ എംഎല്‍എ കൂടിയായ ശോഭനാ ജോര്‍ജ് രംഗത്ത് വന്നത് ആദ്യമൊന്നും നേതാക്കള്‍ ഗൗരവമായി എടുത്തിരു ന്നില്ല. എന്നാല്‍ ചില മതമേലദ്ധ്യക്ഷന്മാര് ഇവിടെ ശോഭനക്ക് വേണ്ടി ചരടുവലികള്‍ തുടങ്ങിയതോടെ കളി കാര്യമാവുന്ന മട്ടാണ്. ഇരിക്കൂറിര്‍ മന്ത്രി കെ. സി.ജോസഫിനെതിരെ മണ് ഡലം പ്രസിഡണ്ട് അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തില്‍ പ്രചാര ണം തുടങ്ങിക്കഴിഞ്ഞു. 1982 മുതല്‍ ഇരിക്കൂരില്‍ നിന്നും ജയിപ്പിച്ചു വിടുന്ന കെ.സി. മണ്ഡലത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്തി ട്ടില്ലെന്നാണ് ഇവിടെ കോണ്‍ ഗ്രസ് പ്രവര്‍ത്തകര്‍ പോലും ആരോപിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ കയ്പ്പമംഗലത്തും സ്ഥിതി വ്യത്യസ്തമാല്ല ഇവിടെ ആദ്യം കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും പിന്നീട് ആര്‍എസ്പിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. അവരും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അയാള്‍ പിന്‍വാങ്ങുകയാണ് ഉണ്ടായത്. അങ്ങനെ വീണ്ടും കോണ്‍ഗ്രസ്സ് സീറ്റ് തിരിച്ചെടുക്കണമെന്ന ആവശ്യം വ്യാപകമായി. അങ്ങനെ കെഎസ്യുവിന്റെ ജില്ലാ പ്രസിഡന്റിനെ സ്ഥാനനര്ത്ഥിയാക്കുകയാണ് ഉണ്ടായത്. പാര്‍ട്ടിയുടെ ഉറച്ച സിറ്റിങ് സീറ്റുകളായ ഈ മണ്ഡലങ്ങളില്‍ തങ്ങള്‍ ജയിച്ചില്ലെങ്കി ലും പാര്‍ട്ടിയെ പരാജയപ്പെടുത്തും എന്നതാണ് വിമത രുടെ നിലപാട്. അനുനയ ചര്‍ച്ചകള്‍ പലതും പാളിപ്പോയെങ്കിലും പ്രതീക്ഷ കൈവിടാതെ നേതാ ക്കള്‍ ഇപ്പോഴും ഇവരുടെ പിറകെത്തന്നെ യാണ്.
22 മുതല്‍ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കുകയാണ്. അവസാന തിയ്യതികഴിഞ്ഞെങ്കിലേ യഥാര്‍ത്ഥ ചിത്രം പുറത്തുവരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: