രാമസേതു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രസകരമായ പല കഥകളും പ്രചാരത്തിലുണ്ട്. അതിലൊന്നാണ് അണ്ണാറക്കണ്ണന്റെ കഥ. അണക്കെട്ടു നിര്‍മ്മാണത്തില്‍ സന്നദ്ധസേവകരായി നിരവധി ജീവജാലങ്ങള്‍ പങ്കെടുത്തു. അതില്‍ ഒരു അണ്ണാറക്കണ്ണനും ഉണ്ടായിരുന്നു. അവന് കല്ലും മണ്ണും ചുമക്കാന്‍ കഴിയില്ല.
അതിനാല്‍ ആദ്യം വെള്ളത്തില്‍ മുങ്ങും. പിന്നെ മണലില്‍ കിടന്നുരുളും. ആ മണല്‍ സേതുവില്‍ കുടഞ്ഞിടും. പിന്നെയും ഇതാവര്‍ത്തിക്കും. ഇതുകണ്ട് രാമനു വളരെ സന്തോഷം തോന്നി. അണ്ണാറക്കണ്ണനെ കൈയിലെടുത്ത് മുതുകത്ത് തലോടി. ആ സമയത്ത് അവന്റെ മുതുകില്‍ മൂന്നുവര തെളിഞ്ഞു. ആ വരകള്‍ ഇപ്പോഴും കാണാം.
മറ്റൊരു കഥ രാമനാമ മഹിക കാണിക്കാനാണ്. വാനരന്മാര് കടലില്‍ കൊണ്ടിടുന്ന വന്‍ കല്ലുകള്‍ സ്ഥാനം തെറ്റിപ്പോകുന്നു. ഇടുന്ന കല്ലുകളൊന്നും യഥാസ്ഥാനത്ത് ഉറയ്ക്കുന്നില്ല. അപ്പോള്‍ ശ്രീഹനുമാന് ഓരോ കല്ലായി എടുത്ത് അതില്‍ രാമ രാമ എന്ന് എഴുതിയിട്ട് കടലിലിട്ടു. നാമമെഴുതിയ കല്ലുകള്‍ യഥാസ്ഥാനത്ത് ഉറച്ചത്രേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: