ആലപ്പുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം ജില്ലയിലെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പരിപാടികള്‍ പൊളിഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ അസംതൃപ്തി കാരണമെന്ന് ആക്ഷേപം. അരൂര്‍ മണ്ഡലത്തിലൊഴികെ മറ്റ് എട്ടു നിയോജകമണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ക്ക് ആളുകള്‍ തീരെ കുറവായിരുന്നുവെന്നാണ് പാര്‍ട്ടിയുടെയും മുന്നണികളുടെയും വിലയിരുത്തല്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള പ്രതിഷേധവും അസംതൃപ്തിയും പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. ഇതിന്റെ പ്രതിഫലനമാണത്രെ മുഖ്യമന്ത്രിയുടെ പ്രചാരണത്തെ ബാധിച്ചത്. ചേര്‍ത്തല, ഹരിപ്പാട് മണ്ഡലങ്ങളൊഴികെയുള്ള മറ്റ് ഏഴു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണത്രെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങള്‍ ഘടകകക്ഷികള്ക് വിട്ടുനല്കിയതിലുള്ള പ്രതിഷേധം ഇതുവരെ അണഞ്ഞിട്ടില്ല. മാവേലിക്കരയിലും ദളിത് കോണ്‍ഗ്രസ് നേതാവിന് സീറ്റ് നല്‍കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള ഭിന്നത റിബല്‍ സ്ഥാനാര്‍ത്ഥിയിലാണ് കലാശിച്ചത്. അരൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നേതൃത്വം പൂര്‍ണമായും അടിച്ചേല്‍പ്പിച്ചതാണെന്നാണ് പ്രാദേശിക കമ്മറ്റികളുടെയും പ്രവര്‍ത്തകരുടെയും വിമര്‍ശനം. ഇത്തരം പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസിലും യുഡിഎഫിലും വിജയിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ പ്രചാരണത്തിന്റെ പരാജയം വ്യക്തമാക്കുന്നത്.
ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പ്രാദേശിക നേതാക്കളുടെയും അസംതൃപ്തി ബാധിച്ചിരിക്കുകയാണ്. അതിനിടെ ചില മണ്ഡലങ്ങളിലെ വോട്ടു മറിക്കാനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നേതൃത്വം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: