മുബൈ: മഹാരാഷ്ട്രയില്‍ കുഴല്‍ കിണര്‍ നിര്‍മാണത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു. 200 അടിയില്‍ കൂടുതല്‍ താഴ്ചയില്‍ കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാന ജല, പൊതുശുചിത്വ മന്ത്രി ബബന്റാവു ലോണികറാണ് ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. കുഴല്‍ കിണര്‍ നിര്‍മാണത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍ക്ക് മഹാരാഷ്ട്ര ഗ്രൗണ്ട് വാട്ടര്‍ ഡവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ആക്ട് പ്രകാരം തടവുശിക്ഷ വരെ ലഭിക്കുന്നതാണ്.
സംസ്ഥാനത്തെ ജല ദൗര്‍ലഭ്യം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നത്. കുഴല്‍ക്കിണറുകള്‍ കൂടുതല്‍ താഴ്ത്തുന്നത് സംസ്ഥാനത്തെ ജലസ്രോതസ്സിന്റെ അളവ് കുറയാന്‍ കാരണമാവും. അതിനാല്‍ 200 അടിക്കു മുകളില്‍ താഴ്ചയുള്ള കുഴല്‍ കിണറുകള്‍ക്ക് മാത്രമാണ് ഇനിമുതല്‍ അനുമതി നല്‍കുക. കുടിവെള്ള ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിദിനം 4356 ടാങ്കറുകളില്‍ ജലം വിതരണം ചെയ്യുന്നുണ്ട്.
ജല ലഭ്യതക്കുറവിനെ തുടര്‍ന്ന് 750 കോടിയാണ് സംസ്ഥാനം ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 500 കോടി വീതം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വാട്ടര്‍ ടാങ്കറുകളും പൈപ്പുകളും സ്ഥാപിക്കുന്നതിനും മറ്റ് അറ്റകുറ്റ പണികള്‍ക്കുമായി നല്‍കിയെന്നും ലോണികര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: