ആനകളില്ലാതെ അമ്പാരിയില്ലാെത ആറാട്ടു നടക്കാറുണ്ടിവിടെ- ആന കൊടുത്താലും ആശ കൊടുക്കരുതേ, അത് സിനിമാപാട്ടുകള്‍. കേരളം ആനക്കലിയുടെയും മരണത്തിന്റെ കമ്പക്കെട്ടിന്റെയും ആയുസ് പണയംവെച്ച് ഉത്സവത്തിന് ദാരുണാന്ത്യമായി അവശേഷിക്കരുതിനി. ആന എഴുന്നള്ളത്തിന്റെ കാലം ഉത്സവ സീസണോടെ ആനയുടെ മസ്തകം തണുക്കേണ്ട അവസരത്തില്‍ തടിപിടിപ്പിക്കുകയും ഭാരം വലിപ്പിക്കുകയും ചെയ്യുമ്പോള്‍ ചൂട് താങ്ങാനാവാതെ ആനക്ക് മദമിളകുന്നു. പൂരപ്രേമികളും ആനപ്രേമികളും പുനര്‍വിചിന്തനം നടത്തി വേണ്ടെന്ന്വയ്ക്കട്ടെ. നിരോധിക്കുകയാണെങ്കില്‍ ആവട്ടെ. മനുഷ്യജീവന് ഭീഷണിയാവുന്ന വസ്തുതകള്‍ വേണ്ടെന്നുവയ്ക്കട്ടെ- ആന സ്വതന്ത്രനായി മത്സരിക്കട്ടെ.
വടക്കേതില്‍ വിനോദ്കുമാര്‍, മലപ്പുറം
നാസിക്ഡോളും നിരോധിക്കണം
ക്ഷേത്രകലാരൂപങ്ങളായ കാളകളി, കുതിരകളി, തെയ്യം, മുടിയേറ്റ് എന്നിവ ഉള്‍പ്പെടുത്തി നാടന്‍പാട്ടും പാടി നാടും നഗരവും ഉത്സവതിമിര്‍പ്പില്‍ സന്തോഷിക്കട്ടെ.
പൂരത്തിനെത്തുന്നവര്ക്കെല്ലാം പ്രസാദ ഊട്ടിനുള്ള സംവിധാനം വേണം. നാനാവിധ അപകടകാരിയായ ഗുണ്ടും കുഴിമിന്നലും പൊടിപടക്കവും അധികൃതര്‍ ഉപേക്ഷിക്കണം. പഴമക്കാര്‍ കളിയായി പറയുന്ന ഗര്‍ഭം കലക്കി ഗുണ്ട് നിരോധിക്കുകതന്നെ വേണം.
അന്തരീക്ഷ മലിനീകരണവും നഗരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തുന്ന വെടിക്കെട്ട് വേണ്ടേ വേണ്ട. അതോടൊപ്പം നാട്ടില്‍ കളിക്കുന്ന ചെവിക്ക് സഹിക്കാന്‍ പറ്റാത്ത നാസിക് ഡോളും നിരോധിക്കുകതന്നെ വേണം.
കാവല്ലൂര്‍ ഗംഗാധരന്, ഇരിങ്ങാലക്കുട
ആധ്യാത്മിക വായനശാലകള്‍ വേണം
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കാലോചിതമായി നിരവധി പരിഷ്കാരങ്ങള്‍ നടത്തിവവരുന്നതായി അറിയുന്നു. ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ ആരംഭിക്കുവാനുള്ള തീരുമാനം തികച്ചും ശ്ലാഘനീയമാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഹൈന്ദവരായ മാതാപിതാക്കള്‍ക്ക് ജനിക്കുന്നതുകൊണ്ടുമാത്രം ഹിന്ദുക്കളായവരാണ് പലരും. സനാതനധര്‍മ്മത്തിന്റെ ബാലപാഠങ്ങള്‍പോലും പഠിക്കുവാനുള്ള അവസരം കുട്ടികള്‍ക്കില്ല എന്നത് ഒരു വസ്തുതയാണ്. ഈ ചുറ്റുപാടിലാണ് ക്ഷേത്രങ്ങളോടനുബന്ധിച്ച് ആധ്യാത്മിക വായനശാല കൂടി ഉണ്ടാകേണ്ടതിന്റെ അനിവാര്യത വര്‍ധിക്കുന്നത്.ഹിന്ദുക്കള്‍ക്ക് യഥാര്‍ത്ഥമായ മതപഠനവും ജീവിതവീക്ഷണവും ഇല്ലാത്തതുകൊണ്ട് അന്ധവിശ്വാസങ്ങളില്‍ കുടുങ്ങികിടക്കുകയാണ്.
ഇതില്‍നിന്നും മോചനം പ്രാപിക്കുവാന്‍ സനാതനധര്‍മ്മത്തെക്കുറിച്ചുള്ള പഠനം കൂടിയേ തീരൂ.
വി.എസ്. ബാലകൃഷ്ണപിള്ള, തൊടുപുഴ
സൗജന്യ അരി എണ്‍പത് ലക്ഷം പേര്‍ക്ക്
സൗജന്യമായി അരി ലഭിക്കാന്‍ പോകുന്നത് എണ്‍പത് ലക്ഷം പേര്‍ക്ക്. ഇരുപത് ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ ഇതില്‍പ്പെടും.
അനര്‍ഹരായ ഒത്തിരി ആളുകള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്നതായി നേരത്തെ പരാതി ഉണ്ടായതോര്‍ക്കുന്നു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ളവര്‍പോലും ബിപിഎല്‍ കാര്‍ഡ് ഉടമകളായി ഉണ്ടെന്ന് അന്നു കേട്ടിരുന്നു. ആ പരാതികളൊക്കെ പരിഹരിച്ചോ എന്നറിയില്ല. അര്‍ഹതപ്പെട്ടവര്‍ക്കു മാത്രം സൗജന്യഅരി ലഭിക്കുന്നു എന്നുറപ്പുവരുത്താനുള്ള സംവിധാനം വേണം.
സൗജന്യ അരി ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ ലിസ്റ്റ് റേഷന്‍ കടകളില്‍ പ്രസിദ്ധീകരിക്കുന്നതായാല്‍ പൊതുജനങ്ങള്‍ക്ക് അതറിയാന്‍ കഴിയും. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് നടത്തുന്ന പദ്ധതി ആയതിനാല്‍ ജനങ്ങള്‍ക്കത് അറിയാന്‍ അവകാശമുണ്ട്. അനര്‍ഹരെ ചൂണ്ടിക്കാട്ടാന്‍ ജനങ്ങള്‍ക്കവസരം കിട്ടും. അതുകൊണ്ട് റേഷന്‍കടകളില്‍ ലിസ്റ്റ് പരസ്യപ്പെടുത്തണം.
കെ.വി. സുഗതന്, എരമല്ലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: