ആലപ്പുഴ: നഗരത്തില്‍ റോഡു നീളെ മാലിന്യ നിക്ഷേപം വ്യാപകമായിട്ടും ഭരണകര്‍ത്താക്കള്‍ നോക്കുകൂത്തി. നിയമമനുസരിച്ച് മുനിസിപ്പാലിറ്റിയാണ് പട്ടണത്തില്‍ മാലിന്യനീക്കവും നിര്‍മാര്‍ജനവും സംസ്ക്കരണവും നടത്തേണ്ടത്. കഴിഞ്ഞ ടേമില്‍ മുനിസിപ്പാലിറ്റി ഭരണവും കൂടാതെ പട്ടണം സ്ഥിതി ചെയ്യുന്ന നിയോജക മണ്ഡലത്തിലെ രണ്ടു എംഎല്‍എമാരും എല്ഡിഎഫിന്േതായിരുന്നു. ജൈവ, അജൈവ മാലിന്യ സംസ്ക്കരണം നിയമപ്രകാരം മുനിസിപ്പാലിറ്റിയുടെ ചുമതലയായിട്ടും അതു നേരാംവണ്ണം വിനിയോഗിച്ചില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തട്ടിക്കൂട്ടു മാലിന്യം നീക്കല്‍ പരിപാടി സംഘടിപ്പിച്ച് പൊതുജനത്തെ പരിഹാസ്യരാക്കാന്‍ ശ്രമിക്കുകയാണ്.
എല്‍ഡിഎഫ് നഗരം ഭരിച്ചിരുന്നപ്പോള്‍ യുഡിഫ് മന്ത്രി നടത്തിയ പ്രഖ്യാപനം എവിടെയെത്തിയെന്ന് ആര്‍ക്കും ആറിയില്ല. ആവശ്യമായ ഭൂമി മുനിസിപ്പാലിറ്റി ലഭ്യമാക്കുമെങ്കില്‍ രണ്ടു വന്‍ ആധുനിക മാലിന്യ നിര്‍മാര്‍ജന പ്ലാന്റുകള്‍ അതു കിട്ടി ഒരു മാസത്തിനുള്ളില്‍ ആലപ്പുഴയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് നഗരകാര്യ വകുപ്പു മന്ത്രി 2014 ഓഗസ്റ്റ് അഞ്ചിനു പൊതുസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. അതേ വാഗ്ദാനം 2015 ഏപ്രില്‍ 30നു മറ്റൊരു പൊതുസമ്മേളനത്തിലും ആവര്‍ത്തിച്ചു. മാലിന്യനീക്കം, കമ്പോസ്റ്റ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയവയെക്കുറിച്ചു സദാ വാചാലരാകുന്നവര്‍ ഇക്കാര്യത്തില്‍ ഒരുതരത്തിലും പ്രതികരിച്ചിട്ടില്ല. എല്ലാം വാചകം തന്നെ! പൊതുജനങ്ങള്‍ക്ക് മാലിന്യമിടാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ അവരെ കുറ്റംപറയാനാകില്ല. നാട്ടില്‍ ബാറുകള്‍ പൂട്ടിയതോടെ റോഡും മതിലുകളും എല്ലാം ‘കുടിസ്ഥല’മായി മാറിയിരിക്കുകയാണ്. നൂറുകണക്കിനു ഒഴിഞ്ഞ മദ്യക്കുപ്പികളാണ് റോഡില്‍ കുന്നുകൂടുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിക്കൊണ്ടു പോകാന്‍ ആള്‍ക്കാരുണ്ടെങ്കിലും ഗ്ലാസ് കുപ്പികളും ഗ്ലാസുകളും അവിടെക്കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: