നൈനിറ്റാള്‍: മുത്തലാഖിന്റെ (മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴി ചൊല്ലുക) നിയമസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ സൈരാ ബാനുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഭര്‍ത്താവ് നിര്‍ബന്ധിച്ച് ആറു തവണ തന്നെക്കൊണ്ട് ഗര്‍ഭം അലസിപ്പിച്ചെന്നാണ് നൈനിറ്റാള്‍ സ്വദേശിനിയുടെ വെളിപ്പെടുത്തല്‍.
തനിക്ക് ഈ ദുര്‍വിധി ഇനി താങ്ങാന്‍ കഴിയില്ല. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ 37 കാരി പറഞ്ഞു. കാശിപ്പൂരില്‍ നിന്നുള്ള സൈര സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്. ഗുളികകള്‍ ബലമായി കഴിപ്പിച്ച് ആറു തവണയാണ് ഭര്‍ത്താവ് തന്നെക്കൊണ്ട് ഗര്‍ഭം അലസിപ്പിച്ചത്. ഇതാണ് എന്റെ ആരോഗ്യം തകര്‍ത്തത്.
എനിക്ക് ഇനിയെങ്കിലും കുട്ടികള്‍ക്കൊപ്പം ജീവിക്കണം. അവര്‍ പറയുന്നു. ഇവരുടെ രണ്ടു കുട്ടികളും ഇപ്പോള്‍ ഭത്താവിനൊപ്പമാണ്.
ഇനി ഗര്‍ഭം ധരിക്കാനും അലസിപ്പിക്കാനും കഴിയില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ മൊഴി ചൊല്ലിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുത്തലാക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സൈര കേസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: