ലണ്ടന്‍: ന്യൂസ് ഒഫ് ദ വേള്‍ഡ് പത്രത്തിന്റെ അടച്ചുപൂട്ടലിന് വഴിയൊരുക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പത്രമായ ‘ദ സണ്‍’ന്റെ നാലു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റു ചെയ്തു.
സണ്‍ പത്രത്തിന്റെ മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഫെര്‍ഗൂസ് ഷനഹന്‍, മുന്‍ മാനേജിംഗ് എഡിറ്റര്‍ ഗ്രഹാം ഡഡ്മാന്, ഇപ്പോഴത്തെ ക്രൈം എഡിറ്റര്‍ മൈക്ക് സളിവന്‍, വാര്‍ത്താ വിഭാഗം മേധാവി ക്രിസ് ഫറോ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പുറമേ ഒരു പോലീസുകാരനും അറസ്റ്റിലായിട്ടുണ്ട്. വാര്‍ത്ത ചോര്‍ത്തുന്നതിന് കൈക്കൂലി വാങ്ങിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി സണ്‍ പത്രത്തിന്റെ ലണ്ടനിലെ ഓഫീസുകളിലും പോലീസ് പരിശോധന നടത്തി. അതേസമയം അറസ്റ്റിലായവര്‍ക്ക് എല്ലാവിധ നിയമപരിരക്ഷയും നല്‍കുമെന്ന് സണ്‍ പത്രം അറിയിച്ചു. 168 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ന്യൂസ് ഒഫ് ദ വേള്‍ഡ് അടച്ചുപൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: