കോട്ടയം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എസ്.കരുണാകരന് ഇന്നലെ രാവിലെ കുറ്റിക്കാട്ട് ക്ഷേത്രദര്‍ശനത്തോടെ പര്യടനം ആരംഭിച്ചു. തുടര്‍ന്ന് പൂവന്തുരുത്ത് എസ്എന്‍ഡിപി ശാഖയുടെ പ്രതിഷ്ഠാ വാര്‍ഷികത്തില്‍ പങ്കെടുത്തു. ശേഷം പ്രദേശത്ത് ഭവനസന്ദര്‍ശനം നടത്തി വോട്ട് ആഭ്യര്‍ത്ഥിച്ചു.
കൊല്ലാട് നാല്ക്കവലയിലെ കടകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. സ്ഥലത്തെ പ്രധാനപ്പെട്ട വ്യാപാര വ്യവസായ പ്രമുഖരെയെല്ലാം നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. വൈകിട്ട് കളക്ടറേറ്റിന് സമീപത്തുള്ള മാരിയമ്മന്‍ കോവിലില്‍ പത്താമുദയത്തോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് കര്‍മ്മത്തില്‍ പങ്കെടുത്തു. അതിന് ശേഷം എന്‍ഡിഎയുടെ നേതൃയോഗത്തിലും പങ്കെടുത്തുകൊണ്ട് ഇലക്ഷന് പ്രവര്‍ത്തനത്തിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ഥാനാര്‍ത്ഥിയോടൊപ്പം ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ശാന്താറാം തോളൂര്‍, പി.ജെ.ഹരികുമാര്‍, സുരേഷ് ശാന്തി എന്നിവര്‍ കൂടെയുണ്ടായിരുന്നു.
ചങ്ങനാശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന് വാഴപ്പള്ളി മതുമൂലയില്‍ നിന്നും പര്യടനം തുടങ്ങി. മതുമൂല, മഞ്ചാടിക്കര എന്നിവിടങ്ങളില്‍ വീടുകളില്‍ വോട്ടഭ്യര്‍ത്ഥന നടത്തി.
തുടര്‍ന്ന് പറാല്‍ പ്രദേശത്തുള്ള വീടുകളില്‍ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും വോട്ടഭ്യര്‍ത്ഥിച്ച് വോട്ടര്‍മാരെ നേരില്‍കണ്ടു. ഉച്ചകഴിഞ്ഞ് വെട്ടിത്തുരുത്ത് പ്രദേശത്തുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തി. സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ആര്.മഞ്ജീഷ്, പി.സുരേന്ദ്രനാഥ്, ബിജു മങ്ങാട്ടുമഠം, സുഭാഷ് പാറയ്ക്കല്‍, സജി നക്കച്ചാടത്ത്, ആര്.ഉണ്ണികൃഷ്ണപിള്ള, രാജന് വെട്ടിത്തുരുത്ത് , കുഞ്ഞച്ചന് വെട്ടിത്തുരുത്ത്, സദാനന്ദന്, ഷിബു എന്നിവര്‍ പര്യടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: