പാലാ: ഇരുമുന്നണികളെയും അങ്കലാപ്പിലാക്കിക്കൊണ്ട് പാലാ നിയോജകണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍. ഹരി പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി വളരെ ചിട്ടയായ പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പേ വിപുലമായ ഇലക്ഷന് കമ്മറ്റി ഓഫീസ്് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 6700 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 8593 വോട്ടുകള്‍ നേടാനായി. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാലാ നിയമസഭാ മണ്ഡലത്തില്‍ നിന്നും 15 മെമ്പര്‍മാരെ വിജയിപ്പിക്കാന്‍ സാധിച്ചു. ഇതില്‍ പാലാ മുനിസിപ്പാലിറ്റിയില്‍ ഒരു കൗണ്‍സിലര്‍ സ്ഥാനവും നേടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 19,500 വോട്ടുകള്‍ സമാഹരിക്കാനായി. കൂടാതെ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം ജെഎസ്എസ് തുടങ്ങിയ സഖ്യകക്ഷികളുടെ വോട്ടുകള്‍ കൂടി കൂട്ടുമ്പോള്‍ ഇത്തവണ അട്ടിമറി വിജയം നേടാനാവുമെന്ന് എന്‍ഡിഎ കരുതുന്നു. ജില്ലാ പ്രസിഡന്റായ യുവ നേതാവിനെ തന്നെ മത്സരത്തിനിറക്കിയതും പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട്. പരിവാര്‍ സംഘടനകള്‍ ഒറ്റകെട്ടായി നിന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് നടന്നുവരുന്നത്.
ഏപ്രില്‍ 25ഓടെ പഞ്ചായത്തുതല മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി 100 അംഗ കോര്‍കമ്മറ്റി പ്രവര്‍ത്തനം നടത്തുന്നു. എല്ലാ ദിവസവും രാവിലെ കോര്‍കമ്മറ്റി അവലോകനം നടത്തുന്നുണ്ട്. കുടുംബസംഗമങ്ങള്‍ക്കും കുടുംബയോഗങ്ങള്ക്കുമാണ് ശ്രദ്ധ നല്‍കുന്നതെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: