ചെന്നൈ: ഭാരതത്തിന്റെ ദിശനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയിലെ അവസാന ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് ഒന്ന് ജി 28ന് വിക്ഷേപിക്കും. പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയുമാണിത്.
ഉച്ചയ്ക്ക് 12 മണിയോടെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വിയിലാണ് വിക്ഷേപണമെന്ന് വിഎസ്എസ്സി ഡയറക്ടര്‍ കെ. ശിവന് പറഞ്ഞു. ഈ പരമ്പരയില്‍ ഇതുവരെ ആറ് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇതു കൂടിയാകുന്നതോടെ നമ്മുടെ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനം പൂര്‍ത്തിയാകും.
അമേരിക്കയുടെ 24 ഉപഗ്രഹങ്ങള്‍ അടങ്ങിയ ജിപിഎസ് സംവിധാനത്തിനു ബദലാണ് നമ്മുടെ ഐആര്‍എന്‍എസ്എസ്.1503 കോടി രൂപയാണ് ഒരു ഉപഗ്രഹത്തിനു വരുന്ന ചെലവ്. റോക്കറ്റിന് 130 കോടി രൂപയും. ആദ്യ ഉപഗ്രഹം ഐആര്‍എന്‍എസ്എസ് 2013 ജൂലൈയിലാണ് വിക്ഷേപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: