വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വിനോദ് മങ്കരയ്ക്ക് എസ്ബിറ്റി ജനറല്‍ മാനേജര്‍ ആദികേശവന് ഉപഹാരം നല്കുന്നു
തിരുവനന്തപുരം: സംസ്കൃത ഭാഷയാണ് ഭാരതീയ സംസ്കാരത്തിന്റെ ആധാരശിലകളെന്നതിനാല് സംസ്കൃതത്തിന്റെ അധ്യയനവും പ്രചരണവും ഓരോ ഭാരതീയന്റെയും ധര്‍മമാണെന്ന് ദേശീയ പുരസ്കാരം നേടിയ സംവിധായകന് വിനോദ് മങ്കര.
വിശ്വസംസ്കൃതപ്രതിഷ്ഠാനത്തിന്റെ തിരുവനന്തപുരം ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ അധ്യക്ഷന്‍ പി.കെ.വാസുദേവന്‍ നായരുടെ അധ്യക്ഷതയില്‍ എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ എസ്.ആദികേശവന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തില്‍ ബഹുഭാഷാപണ്ഡിതന്‍ പ്രൊഫ. വി.എസ്.ശര്‍മ, സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്ത നഗരസഭാ കൗണ്‍സിലര്‍ കരമന അജിത്, സംസ്കൃതാധ്യാപിക എസ്.വിമല എന്നിവര്‍ ആദരിക്കപ്പെട്ടു.
വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്പര്‍ക്ക പ്രമുഖ് പ്രണവം ഉണ്ണികൃഷ്ണന് കെ.സി മുഖ്യപ്രഭാഷണം നടത്തി. തപാല്‍വഴി സംസ്കൃതം പഠിച്ച് പരീക്ഷ വിജയിച്ചവര്‍ക്ക് സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഡോ. കെ.ഉണ്ണികൃഷ്ണന് സ്വാഗതവും സന്തോഷ്കുമാര്‍ നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി സംസ്കൃത കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: