ബത്തേരി : ക്ഷീരമേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് മില്‍മ ചെയര്മാന് പി.ടി.ഗോപാലക്കുറുപ്പ്. ജന്മഭൂമി നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബത്തേരിയില്‍ സംഘടിപ്പിച്ച നല്ല വയനാട് നമ്മുടെ വയനാട് കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മില്‍മയുടെ ഇടപെടല്‍ വയനാടന്‍ കാര്‍ഷിക മേഖലക്ക് പുതുജീവന്‍ പകര്‍ന്നു. കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് കരകയറ്റാന്‍ മില്‍മയ്ക്ക് കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ എന്നപോലെ ക്ഷീരമേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാളില്നിന്നുള്ളവരുമാണ് കാര്‍ഷികമേഖലയില്‍ തൊഴില്വൃത്തി ചെയ്യുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേക്ക് വ്യാപിപ്പിച്ചാല്‍ ഈ മേഖലയിലെ തൊഴിലാളിക്ഷാമത്തിന് പരിഹാരമാകും. തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ 2496 രൂപയുടെ കാര്‍ഷിക പാക്കേജ് 2012-13ല്‍ നടപ്പാക്കിയിരുന്നു. ഈ തുക കാര്‍ഷികമേഖലയ്ക്കോ കര്‍ഷകര്‍ക്കോ ഗുണകരമായില്ല. ഈ തുക നഷ്ടപ്പെട്ടതിന്റെ ഉറവിടം കണ്ടെത്തേണ്ടതാണ്. കാര്ഷികമേഖലയെകുറിച്ച് സമ്പൂര്‍ണ്ണ വികസന പദ്ധതി തയ്യാറാക്കണമെന്നും ജന്മഭൂമി കോഴിക്കോട് ബ്യൂറോചീഫ് എം.ബാലകൃഷ്ണന് മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. വരുംതലമുറ എങ്ങനെ ജീവിക്കണമെന്ന് കരുതിയുള്ള വികസനമാതൃകയാണ് രൂപപെടുത്തേണ്ടത്.
അതിന് ജന്മഭൂമിയുടെ എളിയ കാല്‍വെപ്പാണ് നാല്‍പ്പതാം വാര്‍ഷികത്തില്‍ വയനാട്ടില്‍ നടത്തുന്ന കാര്ഷികസെമിനാറെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥവൃന്ദമാണെന്നും ഇതിന് ഒരു മാറ്റം ജന്മഭൂമി സെമിനാറിലൂടെ ഉണ്ടാവണമെന്നും ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭരണസമിതയംഗം സുരേഷ് താളൂര്‍ അഭിപ്രായപ്പെട്ടു.
ചരിത്രത്തില്‍ ആദ്യമായി കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഭാരതത്തിലെ കര്‍ഷക നേതാക്കളെ വിളിച്ചുവരുത്തി ഒരുമണിക്കൂര്‍ സംവാദം നടത്തിയാണ് അദ്ദേഹം കാര്‍ഷികനയം പ്രഖ്യാപിച്ചതെന്നും കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ പറഞ്ഞു.
വയനാട്ടിലെ വനവാസി ജനസംഖ്യ 50ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞെന്നും വനവാസികളുടെ തനത് സംസ്ക്കാരനിലനില്പ്പിലൂടെ മാത്രമേ കാര്‍ഷിക അഭിവൃദ്ധി കൈവരിക്കാനാകൂ എന്നും പുത്തൂര്‍വയല്‍ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ സോഷ്യല്‍ സയന്റിസ്റ്റ് ടി.ആര്.സുമ അഭിപ്രായപ്പെട്ടു. വനവിസ്തൃതി കുറഞ്ഞുവരുന്നു. നെല്‍പ്പാടങ്ങള്‍ തരിശ്ശിടങ്ങളാകുന്നു. പുരാതനകാലത്ത് 50 രൂപക്ക് ഒരേക്കര്‍ കരസ്ഥലവും 500 രൂപക്ക് ഒരേക്കര്‍ വയലും വാങ്ങിയ കര്‍ഷകന്റെ കഥയും അവര്‍ ഓര്‍മ്മിപ്പിച്ചു.
ഭക്ഷ്യോത്പ്പാദനത്തിന് എത്രത്തോളം പ്രാധാന്യമാണ് അന്ന് നല്‍കിയത് എന്നതിനുള്ള സൂചികയാണ് ഇതെന്നും അവര്‍ പറഞ്ഞു.
വയനാട്ടിലെ പാരിസ്ഥിതിക ആഘാതങ്ങള്‍ ചെറുക്കുന്നതില്‍ വയനാട് പ്രകൃതിസംരക്ഷണ സമിതിയോടൊപ്പം ജന്മഭൂമിയും എക്കാലത്തും സഹകരിച്ചിരുന്നതായി സമിതി ജില്ലാസെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. എടയ്ക്കല്‍ ഗുഹയിലെ പാറ പൊട്ടിക്കലിനെതിരെ പ്രകൃതിസംരക്ഷണ സമിതി നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ മുണ്ട് മടക്കികുത്തി അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.ജി.മാരാര്‍ പങ്കെടുത്ത സംഭവം അദ്ദേഹം അനുസ്മരിച്ചു.
വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനും മുന്‍ സംസ്ഥാന കര്‍ഷകജ്യോതി അവാര്‍ഡ് ജേതാവുമായ പള്ളിയറ രാമന് അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി പദ്ധതികളെകുറിച്ച് കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ.വിപിന്‍ വിശദീകരിച്ചു. ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ പി.സി.ഗോപിനാഥ് മോഡറേറ്ററായിരുന്നു. ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പന് സ്വാഗതവും അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: