കൊച്ചി: തെരഞ്ഞെടുപ്പ് അടക്കുന്തോറും ഇടത്-വലത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂടിക്കൂടി വരികയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. എറണാകുളം മണ്ഡലം എന്‍ഡിഎ കണ്വെന്ഷന് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടത് – വലത് മുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന കേരള ജനതയുടെ പരമ്പരാഗത വിശ്വാസങ്ങളും പ്രമാണങ്ങളും തകര്‍ന്ന് തരിപ്പണമാക്കുന്നതെരഞ്ഞെടുപ്പാണിത്. ഡിജിപി സെന്‍കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു. കൊല്ലത്തെ വെടിക്കെട്ട് ദുരന്ത സ്ഥലത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ സംബന്ധിച്ച സെന്‍കുമാറിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നത്. നാല് ഉദ്യോഗസ്ഥരെക്കൊണ്ട് മാറ്റിപറയിപ്പിച്ചാല് ഇല്ലാതാകുന്നതല്ല കേരള ജനതയുടെ മനസ്സില്‍ മോദിക്കുള്ള സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയോഗികളായി ഇടത്- വലത് മുന്നണികള്‍ രണ്ട് ചേരികളില്‍ നിന്ന് മത്സരിക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഡിജെഎസ് വക്താവ് പി.ടി.മന്മഥന് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് പ്രകടമായ മാറ്റത്തിന്റെ നേര്‍കാഴ്ചയായി മാറിയ എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റും എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ എന്‍.കെ.മോഹന്‍ദാസ്, സജി തുരുത്തിക്കുന്ന്, കരുവിള മാത്യൂസ് പ്രൊ.പ്രകാശ് കൂര്യാക്കോസ്, എന്‍.പി.ശങ്കരന്‍കുട്ടി, അഡ്വ.കെ.എസ്.ഷൈജു, കെ.പി. രാജന്, എം.കെ.ധര്മ്മരാജന്, സരള പൗലോസ്, പി.എസ്.ഷമ്മി, രശ്മി സജി, ഋഷിപല്പ്പു, ടി.ബാലചന്ദ്രന്, ഷാലി വിനയന്, ഇ.എസ്.പുരുഷോത്തമന്, സംഗീതരാജേഷ്, സുധാ ദിലീപ്, ഷീജരമേശ്, പി.ജി.അനില്‍കുമാര്‍, പ്രകാശ് അയ്യര്‍, കെ.കെ.പീതാംബരന് മാസ്റ്റര്‍, പി.ജി.മനോജ്, കെ.കെ.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ സി.ജി.രാജഗോപാല്‍ സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: