മൂവാറ്റുപുഴ: ജില്ലയിലെ കിഴക്കന്‍മേഖല-ഹൈറേഞ്ചിന്റെ കവാടം- കാര്‍ഷികമേഖല എന്നിവയുള്‍പ്പെടുന്ന മണ്ഡലമാണ് മൂവാറ്റുപുഴ. നിയമസഭ രൂപംകൊണ്ട 1957 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ കേരള കോണ്‍ഗ്രസ്സ് സ്ഥാപക നേതാവ് കെ.എം.ജോര്‍ജ്ജ് തുടങ്ങി ഇപ്പോഴത്തെ എംഎല്‍എയും സ്ഥാനാര്‍ത്ഥിയുമായ ജോസഫ് വാഴയ്ക്കന്വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോള്‍ 1967, 1970, 1987, 2001 കാലഘട്ടങ്ങളില്‍ ഇടത്പക്ഷമാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അധികവര്‍ഷവും യുഡിഎഫിന് ഭരണത്തിന് കീഴിലായിരുന്നു മൂവാറ്റുപുഴ. കാര്‍ഷിക സമൃദ്ധിയുടേയും മലഞ്ചരക്ക് മാര്‍ക്കറ്റിന്റേയും പ്രധാനമേഖലയായിരുന്ന മൂവാറ്റുപുഴയിലേക്ക് ഇടുക്കി, അടിമാലി തുടങ്ങിയ ഹൈറേഞ്ച് മേഖലയില്‍നിന്നും ചുക്ക്, കുരുമുളക്, ഏലം തുടങ്ങിയവയുടെ സംഭരണവും വിപണനവും വിദേശമാര്‍ക്കറ്റിലേക്ക് കയറ്റിയയച്ചിരുന്ന പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ഇത്.
മലഞ്ചരക്കും റബ്ബറും മറ്റ് കാര്‍ഷികോത്പന്നങ്ങളും നാശത്തിന്റെ വക്കിലെത്തി. ലോക വ്യാപാരമേഖലയില്‍ ഉയര്ന്ന്നിന്നിരുന്ന വാഴക്കുളം പൈനാപ്പിളും മണ്ഡലത്തിലാണ്. ഈ മേഖലയിലെ കര്‍ഷകരെ പൈനാപ്പിളിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള തകര്‍ച്ചയും വിലയിടിവും ഇവരേയും ബാധിച്ചു. പൈനാപ്പിളിന്റെ വിവിധ ഉത്പന്നങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തിലാക്കുന്നതിനായി തുടങ്ങിവച്ച നടുക്കര പൈനാപ്പിള്‍ കമ്പനിയും മുന്നണിഭരണത്തില്‍ തകര്‍ന്നടിഞ്ഞു. കര്‍ഷകരുടെ ഉന്നമനമായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടതെങ്കിലും പൈനാപ്പിള്‍ കര്‍ഷകര്‍ ഇന്ന് വളരെയേറെ ദുരിതത്തിലാണ്.
ഇടുക്കിയില്‍നിന്നും ഉത്ഭവിച്ചെത്തുന്ന തൊടുപുഴയാറും കാളിയാറും കോതയാറും സംഗമിക്കുന്ന മൂവാറ്റുപുഴയാര്‍ മണ്ഡലത്തിലൂടെയാണ് കടന്നുപോകുന്നത്. പുഴയിലെ വെള്ളം കുടിവെള്ളപദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതിന് നിരവധി ജലസംഭരണപദ്ധതികളുണ്ടെങ്കിലും തകര്‍ന്നടിഞ്ഞ കുടിവെള്ള പൈപ്പുകളും പമ്പ് ഹൗസുകളും ജനങ്ങളുടെ കുടിവെള്ള സംവിധാനത്തെ തകര്‍ത്തിരിക്കുന്നു. വികസനം മുരടിച്ച നഗരവും റോഡുകളും ബൈപ്പാസുകളും പുതിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് പുരോഗതിയില്ലാത്തതും ഇടത്-വലത് മുന്നണികളുടെ നീണ്ടവര്‍ഷത്തെ ഭരണപരാജയങ്ങളാണെന്ന് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി അഡ്വ.പി.ജെ.തോമസ് ജനങ്ങളുടെ മുമ്പില്‍ തുറന്ന്കാട്ടിയാണ് വോട്ട് ചോദിക്കുന്നത്. 2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി എന്‍ഡിഎയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞത് മൂവാറ്റുപുഴയുള്പ്പെടുന്ന പ്രദേശമാണ്. കാര്‍ഷിക വിളകളുടെ വില ഉയര്‍ത്തുന്നതിനും കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ നിരവധി പദ്ധതികള്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കിവരുന്നതും റോഡുകളുടേയും അടിസ്ഥാന വികസനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി ഫണ്ട് അനുവദിക്കുന്നതും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാനും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുത്തുവാനും എന്‍ഡിഎ-ബിജെപി സഖ്യം സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരേണ്ട ആവശ്യങ്ങള്‍ ജനങ്ങള്‍ ഈ പര്യടനത്തിലൂടെ മനസ്സിലാക്കിതുടങ്ങിയതിന്റെ മുന്നേറ്റമാണ് പി.ജെ.തോമസിന്റെ സ്വീകരണപരിപാടികളില്‍ വ്യക്തമാകുന്നത്. ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായ എല്‍ദോ എബ്രഹാം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന് എംഎല്‍എ പതിവ് വികസന വാഗ്ദാനങ്ങളുമായി വോട്ടര്‍മാരെ സമീപിക്കുമ്പോള്‍ യഥാര്‍ത്ഥവികസനം നടപ്പാക്കുന്നത് എന്‍ഡിഎ സര്‍ക്കാരാണെന്ന് വോട്ടര്‍മാര്‍തന്നെ തെരഞ്ഞെടുപ്പ് വേളയില്‍ വ്യക്തമാക്കിതുടങ്ങി.ഇതോടെ ഇരുമുന്നണി സ്ഥാനാര്‍ത്ഥികളും വ്യാജപ്രചരണങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും അതിനെ പ്രതികരിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം മൂവാറ്റുപുഴ മണ്ഡലത്തില്‍ മുന്നോട്ട് കുതിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: