പള്ളുരുത്തി: കച്ചേരിപ്പടി സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി മന്ത്രി കെ.ബാബു പ്രഖ്യാപിച്ചിരുന്നു. 1994ല്‍ ഉദ്ഘാടനം നടത്തി ജനങ്ങള്‍ക്കായി സമര്‍പ്പിച്ച ആശുപത്രി ഒരുവര്‍ഷത്തോളം അടുഞ്ഞുതന്നെ കിടന്നു. പിന്നീട് ജനങ്ങളുടെ നിരന്തര പ്രക്ഷോഭങ്ങളുടെയും, നിയമയുദ്ധങ്ങളുടേയും ഫലമായി ആശുപത്രി തുറക്കുകയായിരുന്നു. ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷം ഇരുപത് പിന്നിട്ടിട്ടും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ മാറിമാറിവരുന്ന ഭരണകര്‍ത്താക്കള്‍ മനസ്സുകാട്ടിയില്ല. ഇപ്പോഴും ഉച്ചയ്ക്ക് 12 മണിവരെ പ്രവര്‍ത്തിക്കുന്ന ഒപി വിഭാഗം മാത്രമാണ് ഇവിടെയുള്ളത്. ഇവിടെ കാഷ്വാലിറ്റി ഇല്ല. ആശുപത്രി പാവപ്പെട്ട രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നില്ല ഇതൊക്കെയാണ് പള്ളുരുത്തി ആശുപത്രിയുടെ യഥാര്‍ത്ഥമുഖം. കിടക്കകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: