കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ സ്ഫോടനത്തില്‍ 28 പേര് കൊല്ലപ്പെട്ടു. 320 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടുപേര്‍ അഫ്ഗാന് സൈനികരാണ്. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം ഇത്തരം ഭീകരാക്രമണങ്ങള്‍ക്ക് അഫ്ഗാന് സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രസിഡണ്ട് അഷ്റഫ് ഘാനി അഹ്മദ്സായി മാധ്യമങ്ങളെ അറിയിച്ചു. കാബൂള്‍ നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ കാറിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചാണ് വന്‍ സ്ഫോടനമുണ്ടായത്. ഒന്നു രണ്ടു ചാവേറുകള്‍ കൂടി പ്രദേശത്ത് ഇപ്പോഴും തങ്ങുന്നുണ്ടെന്നാണ് സൂചന. അതേസമയം സൈനിക കേന്ദ്രങ്ങളെയാണ് ആക്രമികള്‍ ലക്ഷ്യം വെച്ചതെന്നും ഗാനി കൂട്ടിച്ചേര്‍ത്തു. നിരവധി സൈനിക കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നതിന് സമീപത്താണ് സ്ഫോടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: