പത്തനാപുരം: കമുകുംചേരി തിരുവിളങ്ങോനപ്പന് ക്ഷേത്രത്തിന്റെയും മറ്റത്ത് തിരുവിളങ്ങോനപ്പന് ക്ഷേത്രത്തിന്റെയും ആദിമൂലസ്ഥാനമായ ശിവശങ്കര ക്ഷേത്രമുറ്റവും പരിസരവും മണ്ണ് നീക്കം ചെയ്ത ശേഷം കയ്യേറാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു.
ജെസിബി ഉപയോഗിച്ച് മണ്ണെടുക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. വര്‍ഷങ്ങളായി വിശ്വാസികള്‍ വിളക്ക് കത്തിച്ച് പൂജ നടത്തിവന്ന ക്ഷേത്രമാണ് ശിവശങ്കര മൂലസ്ഥാനം. 1969 മുതല്‍ ദേവസ്വത്തിന്റെ പേരിലാണ് വസ്തുവെന്നും സ്വകാര്യവ്യക്തികള്‍ക്ക് ദേവസ്വം പാട്ടത്തിന് നല്കിയ ഭൂമി സ്വന്തമാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇത് തങ്ങളുടെ ഭൂമിയാണെന്നതിനുള്ള രേഖകളുണ്ടെന്നും അനുകൂലമായ കോടതിവിധിയുണ്ടെന്നുമാണ് എതിര്‍കക്ഷികളുടെ വാദം. സംഭവത്തില്‍ പത്തനാപുരം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: