ഭാരത പൗരന്മാര്ക്കെതിരെ പാക്ക് ഭീകരരാഷ്ട്രം നടത്തിവരുന്ന മൃഗീയ നരഹത്യയ്ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ പ്രതിഷേധിക്കൂ! പ്രതികരിക്കൂ! മനുഷ്യാവകാശ ലംഘനത്തിന്റെയും അസഹിഷ്ണുതയുടെയും പേരില്‍ മുറവിളിയും മുതലക്കണ്ണീരും ഒഴുക്കുന്ന രാഷ്ട്രവിരുദ്ധ, കപട മതേതര വിഘടനവാദികള്‍ ശ്രദ്ധിക്കുക.
ഭാരത ചാരനെന്ന് മുദ്രകുത്തി കഴിഞ്ഞ 25 വര്‍ഷക്കാലമായി പാക്കിസ്ഥാനിലെ ലാഹോര്‍ കോട് ലഖ്പത് ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിരാലംബനായി, നരകയാതനകള്‍ അനുഭവിച്ച് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പഞ്ചാബ് ഗുര്‍ദാസ്പൂര്‍ സ്വദേശി കൃപാല്‍ സിംഗിന്റെയും 2013 ഏപ്രില്‍ 26 ന് പാക്ക് കോട് ലഖ്പത് ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി സരബ്ജിത്ത് സിംഗ് എന്ന സാധു കര്‍ഷകന്റെയും കാര്യത്തില്‍ സംഭവിച്ച ദുരന്തത്തിനും, മനുഷ്യാവകാശ ധ്വംസനത്തിനുമെതിരെ എന്താണ് ശബ്ദിക്കാത്തത്? ഭാരതീയരായതുകൊണ്ട് ഇവര്‍ക്ക് മനുഷ്യാവകാശം ബാധകമല്ലേ? നമ്മുടെ രാജ്യത്ത് മനുഷ്യാവകാശ ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും പേരില്‍ മുറവിളിയും, മുതലക്കണ്ണീരും ഒഴുക്കുന്നവര് മേല്‍ വിഷയത്തില്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം?
പാര്‍ലമെന്റ് ആക്രമണ കേസില്‍ സുപ്രീംകോടതി വധശിക്ഷയ്ക്ക് വിധേയനാക്കിയ പാക്ക് കൊടുംഭീകരന് അഫ്സല് ഗുരുവിനെ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ മഹത്ത്വവല്‍ക്കരിച്ച് അസഹിഷ്ണുതയും, അരാജകത്വവും സൃഷ്ടിക്കുന്ന കപട മതേതര, വിഘടന വാദികള്‍ ഇനിയെങ്കിലും മൗനം വെടിയണം.
സി.എസ്. സുമേഷ് കൃഷ്ണ
പ്രതികരിക്കാൻ ഇവിടെ എഴുതുക: