സ്കൂളിലെ അപേക്ഷാഫോറത്തില്‍ ഭാരത്മാതാ കീ ജയ് എന്നെഴുതാന്‍ ഒരു സ്കൂളിലെ അധികൃതര്‍ ആവശ്യപ്പെട്ടുവെന്നും ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയകക്ഷികള്‍ ഇതില്‍ പ്രതിഷേധിച്ചുവെന്നും മാതൃഭൂമിയില്‍ വായിച്ചു. സ്കൂള്‍ അധികൃതര്‍ എന്തോ അപരാധം ചെയ്തുവെന്ന മട്ടിലാണ് പത്രഭാഷ. ഭാരതമാതാവ് ജയിക്കട്ടെ എന്നത് നിരോധിക്കപ്പെട്ട മുദ്രാവാക്യമാണോ അതോ ബിജെപിയം ആര്‍എസ്എസും കൂടി അവരുടെ ആവശ്യത്തിനുവേണ്ടി ഉണ്ടാക്കിയെടുത്തതാണോ? ബ്രിട്ടീഷുകാര്‍ക്കെതിരെ ഗാന്ധിജിയും സുഭാഷ്ചന്ദ്രബോസും മുഴക്കിയ മുദ്രാവാക്യം.
ടാഗൂര്‍ കവിതയിലും ഗാനത്തിലും മുഴങ്ങുന്ന മുദ്രാവാക്യം. ജവഹര്‍ലാല്‍ ഏറ്റവും കൂടുതല്‍ മുഴക്കിയ മുദ്രാവാക്യം. കോണ്‍ഗ്രസ് മുഴക്കിയ മുദ്രാവാക്യം. അത് ഒരു അപേക്ഷാഫോറത്തില്‍ എഴുതിവെച്ചാല്‍ അതും ഫാസിസത്തിന്റെ കണക്കില്‍പ്പെടുമോ? വന്നുവന്ന് നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ഫാഷന്‍ ആയി മാറിയിരിക്കുന്നു രാജ്യവിരുദ്ധത. ഭാരതമാതാവിനും ചിലര്‍ ആദരവ് നല്‍കുന്നില്ല.
പ്രമോദ് പുനലൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: