വിശ്വകര്‍മ്മാവിന്റെ പുത്രനായ നളന് സമുദ്രത്തിനു കുറുകെ അണകെട്ടി പൂര്‍ത്തിയാക്കിയപ്പോള്‍ ആ അത്ഭുതം കാണാന്‍ ദേവന്മാരും ഗന്ധര്വ്വന്മാരും മഹര്‍ഷിമാരും ആകാശത്തില്‍ വന്നുനിറഞ്ഞു. ആര്‍ക്കും നിര്‍മ്മിക്കാന്‍ സാധിക്കാത്തതും രോമാഞ്ചമുണ്ടാക്കുന്നതുമായ ആ അണ കണ്ടു. വിസ്താരമുള്ളതും നല്ല ഉറപ്പുള്ളതും മനോഹരവുമായ അണ സമുദ്രത്തിലിട്ട സീമന്തരേഖപോലെ ശോഭിച്ചു.
അവര്‍ ആ വലിയ അണക്കെട്ടിനു മുകളിലൂടെ ആര്‍ത്തുവിളിച്ചുകൊണ്ട് ലങ്കയിലേക്കുപ്രയാണം തുടങ്ങി. ഹനുമാന്റെ പുറത്ത് ശ്രീരാമനും അംഗദന്റെ പുറത്ത് ലക്ഷ്മണനും കയറി മുന്നില്‍ സഞ്ചരിച്ചു. അവര്‍ അക്കരെയെത്തി ധാരാളം ശുദ്ധജലവും കായ്കനികളുമുള്ള സമുദ്രതീരത്ത് താവളമടിച്ചു. പര്വതമുകളേറിനിന്ന് ശ്രീരാമലക്ഷ്മണന്മാര് മനോഹരമായ ലങ്കയെ വീക്ഷിച്ചു. ഹനുമാന് നശിപ്പിച്ച ലങ്ക മയന് പഴയതുപോലെ തന്നെ പുനര്‍നിര്‍മ്മിച്ചിരുന്നു. ഇനി ശുകനെ അഴിച്ചുവിട്ടേക്കൂ. ഇവിടത്തെ വിശേഷങ്ങള്‍ അവന് ചെന്ന് രാവണനെ അറിയിക്കട്ടെയെന്ന് രാമന് പറഞ്ഞു. അതനുസരിച്ച് അവര്‍ ശുകനെ ബന്ധവിമുക്തനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: