ന്യൂദല്‍ഹി: നാവിക സേനയുടെ കപ്പലില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് നാവികര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ വലത് കാല് നഷ്ടപ്പെട്ടു. ഏപ്രില്‍ 16ന് വിശാഖപട്ടണത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന ഐഎസ്എസ് നിരീക്ഷക് എന്ന നേവിയുടെ കപ്പലിലാണ് ഓക്സിജന്‍ സിലണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇതുസംബന്ധിച്ച് വിശദ അന്വേഷണത്തിന് നേവി ഉത്തരവിട്ടിട്ടുണ്ട്.
കടലില്‍ നീന്തുന്നതിന് ഉപയോഗിക്കുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് നേവി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കപ്പലിലെ ഉദ്യോഗസ്ഥര്‍ മേല്‍ത്തട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് സ്ഫോടനം. പരിക്കേറ്റ നാവികരെ തിരുവനന്തപുരം സൈനിക ആശുപത്രിയില്‍ അടിയന്തിര ചികിത്സയ്ക്ക് പ്രവേശിപ്പിച്ച ശേഷം മൂംബൈയിലേക്കുമാറ്റി. മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് നേവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: