ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കാത്ത ഒരേഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) അറിയിച്ചതാണിത്. എല്ലാ പാര്‍ട്ടികളും തങ്ങളുടെ വരവ് ചെലവ് കണക്ക് കമ്മീഷന് സമര്‍പ്പിക്കണമെന്നാണ് ചട്ടം. മറ്റെല്ലാ പാര്‍ട്ടികളും അത് കൃത്യമായി നല്‍കിയെങ്കിലും 2014-2015ലെ കണക്ക് കോണ്‍ഗ്രസ് ഇതുവരെ നല്‍കിയിട്ടില്ല. 2015 നവംബര്‍ 30നു മുന്‍പ് സമര്‍പ്പിക്കേണ്ടതായിരുന്നു ഇത്.
ആറു ദേശീയ പാര്‍ട്ടികളാണ് ഉള്ളത്, ബിജെപി, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ബിഎസ്പി, എന്‍സിപി എന്നിവ.
വരുമാനത്തില്‍ ബിജെപിയാണ് മുന്പില്.2014- 2015ല്‍ ബിജെപിയുടെ വരുമാനം 970.43 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 671 കോടിയായിരുന്നു. മിക്ക ദേശീയ പാര്‍ട്ടികളുടെയും വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം 39 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായത്. മുന്‍വര്‍ഷം ആറു പാര്‍ട്ടികളുടെയും കൂടി വരുമാനം 920.44 കോടി രൂപയായിരുന്നു. ഇത് കഴിഞ്ഞ വര്‍ഷം 1275.78 കോടിയായി. സംഭാവനകള്‍, കൂപ്പണ്‍ വില്‍പ്പന എന്നിവ വഴിയാണ് പാര്‍ട്ടികള്‍ വരുമാനമുണ്ടാക്കുന്നത്.
ബിഎസ്പിക്ക് 2014ല്‍ 66. 91 കോടിയാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 111.95 കോടിയായി. 2013-2014 ല്‍ കോണ്‍ഗ്രസിന് 598 കോടി രൂപ വരുമാനം ഉണ്ടായിരുന്നു. പുതിയ കണക്ക് സമര്‍പ്പിക്കാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ വരുമാനം അറിയാനായിട്ടില്ല. സിപിഎമ്മിന് 2013- 2014ല്‍ 121.87 കോടി വരുമാനമുണ്ടായി. കഴിഞ്ഞ വര്‍ഷം ഇത് 123.92 കോടിയായി. മുന്‍വര്‍ഷം സിപിഐയുടെ വരുമാനം 2.43 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് കുറഞ്ഞ് 1.84 കോടിയായി കറഞ്ഞു. മുന്‍വര്‍ഷം 55.42 കോടിയായിരുന്നു എന്‍സിപിയുടെ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷം 67.64 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: