തകഴി: തകഴിയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കുവേണ്ടി ചുവരെഴുത്ത് നടത്തുന്നത് പതിനൊന്നു വയസുകാരി. തകഴി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ ശ്രീവിലാസില്‍ പ്രതാപന്റെ മകള്‍ അര്‍ച്ചനയാണ് അച്ഛനൊപ്പം ചുവരെഴുത്തില്‍ സജീവമാകുന്നത്. തകഴി ഡിബിഎച്ച്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അര്‍ച്ചന സ്കൂള്‍ അവധി ആയതിനാലാണ് ചുവരെഴുത്തില്‍ അച്ഛനൊപ്പം കൂടിയത്.
ഇതിനകം പഞ്ചായത്തില്‍ നിരവധി മതിലുകളില്‍ അര്‍ച്ചന തന്റെ കലാവൈദഗ്ദ്ധ്യം തെളിയിച്ചു. അച്ഛന് പ്രതാപന് പെയിന്റിങ് തൊഴിലാളിയാണ്. സ്കൂളില്‍ ചിത്രരചനാ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇതിനെ പിന്തുടര്ന്നാണ് ചുവരെഴുത്തിനും അര്‍ച്ചന അച്ഛനൊപ്പം ഇറങ്ങിയത്. മതിലുകള്‍ വെള്ളപൂശി ചരടുപിടിച്ച് അതില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതി പെയിന്റു ചെയ്യുന്നതില്‍വരെ അര്‍ച്ചന തന്നെയാണ് അച്ഛനെ സഹായിക്കുന്നത്.
ചുവരെഴുത്തുകളില്‍ ഏറെയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുബാഷ്വാസുവിനു വേണ്ടിയാണ് എഴുതിയത്. എന്‍ഡിഎ സ്ഥാ നാര്ത്ഥിക്കുവേണ്ടി ചുവരെഴുതാന്‍ ഇറങ്ങിയതിനാല്‍ മറ്റു പാര്‍ട്ടികള്‍ പ്രതാപനെ വിളിക്കാന്‍ തയ്യാറാകുന്നില്ല എന്ന പരിഭവം ഉണ്ടെങ്കിലും കേന്ദ്രം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ ചുവരെഴുത്ത് ലഭിക്കുന്നത് അഭിമാനമാണെന്ന് പ്രതാപന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: