ചെങ്ങന്നൂര്‍: വര്‍ഷങ്ങളായി പരിചിതമായ മുഖം തൊട്ടടുത്തെത്തി വോട്ട് ആഭ്യര്ത്ഥിക്കുമ്പോള്, ഭേദവ്യത്യാസമില്ലാതെ സ്ഥാനാര്‍ത്ഥിയുടെ കൈപിടിച്ച് ആശംസിച്ച് നിറഞ്ഞ മനസ്സോടെ വോട്ടു നല്‍കുമെന്ന് ഉറപ്പിച്ചു പറയുന്നു വോട്ടര്‍മാര്‍. ഇത് ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സ്വീകരണം. മുതിര്‍ന്നവര്‍ സ്ഥാനാര്‍ത്ഥിയുടെ തലയില്‍ തൊട്ട് അനുഗ്രഹിക്കാനും മടിക്കുന്നില്ല. ഇടതും വലതും ഭരിച്ചില്ലേ, മാറ്റത്തിനായി ഇക്കുറി വോട്ട് ചെയ്യും. ഇത് ഒരു കണ്ഠത്തില് നിന്നും ഉയരുന്നതല്ല. മറിച്ച് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉടനീളം അലയടിക്കുന്ന തരംഗം.
ചായക്കടകള്‍, കവലകള്‍, മുറുക്കാന്‍ കടകള്‍, അങ്ങാടികള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങി എവിടെയും ഇപ്പോള്‍ ചര്‍ച്ച തെരഞ്ഞെടുപ്പ്. അവിടെയെല്ലാം മുന്‍തൂക്കം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക്. വര്‍ഷങ്ങളായി ഇടതും വലതും സ്ഥാനാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണം നയിച്ചവര്‍ പോലും ഇക്കുറി പറയുന്നു കേരളത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്ന്. നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രഭരണത്തിന്റെ മാതൃക കേരളത്തിലും വരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.
വികസനമില്ലായ്മയില്‍ മുരടിക്കുന്ന മദ്ധ്യ തിരുവിതാംകൂറിന്റെ ഹൃദയ ഭൂമിയായ ചെങ്ങന്നൂരിന്റെ ഇല്ലായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ എന്‍ഡിഎ സഖ്യം സ്ഥാനാര്‍ത്ഥി അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള വോട്ടര്‍മാരെ സമീപിക്കുന്നത്. എന്‍ഡിഎ ഉയര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതെ ഇടതു വലതു സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലയുകയാണ്.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍പിള്ളയുടെ പ്രചാരണം വമ്പിച്ച ജനപിന്തുണകൊണ്ട് ശ്രദ്ധേയമാവുകയാണ്. ഒരോ ഭവനത്തിലും കയറിയിറങ്ങി നാടിന്റെ ആവശ്യങ്ങളും വികസനങ്ങളെയും കുറിച്ചുള്ള വോട്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കിയാണ് പ്രപാരണം നടത്തുന്നത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ഇടതും വലതും എംഎല്‍എമാര്‍ മാറിമാറി വിജയിച്ചിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്നും ഇതിന് ഒരുമാറ്റം അനിവാര്യമാണെന്നും ഓരോ വോട്ടര്‍മാരും ചൂണ്ടിക്കാട്ടുന്നു.
നരേന്ദ്രഭൂഷണിന്റെ പത്നിയും വൈദികസാഹിത്യമേഖലയിലെ പ്രമുഖയുമായ കമലാബായിയുടെ അനുഗ്രഹം വാങ്ങിയായിരുന്നു ഇന്നലെ പി.എസ്. ശ്രീധരന്‍പിള്ള തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ചെങ്ങന്നൂരിലെ ദയാനന്ദഭവനില്‍ എത്തിയ അദ്ദേഹം കുറേസമയം അവിടെ ചെലവഴിച്ചു. പിന്നീട് വെണ്മണിയില് ഭവന സന്ദര്‍ശനം നടത്തി. മാന്നാര്‍ കുറ്റിയില്‍ മുക്ക് ക്ഷേത്രത്തിലെ സപ്താഹത്തിന്റെ സമൂഹസദ്യ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഇരമല്ലിക്കരയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. കഴിഞ്ഞ ദിവസം അന്തരിച്ച ചെങ്ങന്നൂര്‍ നിയോജകമണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് മുരളി പാണ്ടനാടിന്റെ സംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തു. മൂന്നിന് മഹിളാമോര്‍ച്ച പാണ്ടനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുളക്കുഴ കൊഴുവല്ലൂര്‍ പൂതംകുന്ന് കോളനി സന്ദര്‍ശിച്ചു. ഓരോ സ്ഥലത്തും സ്ഥാനാര്‍ത്ഥി എത്തുന്നതും കാത്ത് നിരവധിപേരാണ് കാത്തുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: