നൈനിറ്റാള്‍: രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്നും രാഷ്ട്രപതിയെടുക്കുന്ന തീരുമാനങ്ങളും കോടതികള്‍ക്ക് പരിശോധിക്കാമെന്നും ഉത്തരാഖണ്ഡ് ഹൈക്കോടതി. ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിടാന്‍ രാഷ്ട്രപതിയാണ് തീരുമാനിച്ചതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ സമയത്താണ് തങ്ങള്‍ക്ക് രാഷ്ട്രപതിയുടെ തീരുമാനങ്ങളെയും പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫും ജസ്റ്റീസ് വി.കെ. ബിസ്തും പറഞ്ഞത്. രാഷ്ട്രപതിയായാലും ജഡ്ജിയായാലും തെറ്റു പറ്റാം. അവര്‍ തുടര്‍ന്നു. തനിക്ക് നല്കിയ രേഖകള്‍ പരിശോധിച്ച് രാഷ്ട്രപതി കൈക്കൊണ്ട തീരുമാനങ്ങളും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണ്. കോടതി പറയുന്നു.
രാഷ്ട്രപതിയുടെ അഭിപ്രായവും കോടതിയുടെ അഭിപ്രായവും വ്യത്യസ്ഥമാകാം. കേന്ദ്രം കോടതിയില്‍ പറഞ്ഞു.
‘രാഷ്ട്രപതിയുടെ തീരുമാനങ്ങള്‍ക്ക് വലിയ വിശുദ്ധിയാണ് രാജ്യം കല്‍പ്പിക്കുന്നത്. രാഷ്ട്രപതിയുടെ തീരുമാനങ്ങളെ ആരും ചോദ്യം ചെയ്യാറുമില്ല. വധശിക്ഷക്കേസുകളില് പോലും ദയാഹര്‍ജി പരിഗണിക്കുന്നത് രാഷ്ട്രപതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ തീരുമാനങ്ങളെ കോടതിക്ക് പുനപരിശോധിക്കാമെന്ന നിലപാടുമായി ഉത്തരാഖണ്ഡ് കോടതി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: