ലക്നൗ: അലഹബാദ് ഹൈക്കോടതി 15 ജഡ്ജിമാരെ പിരിച്ചുവിട്ടു. സത്യസന്ധതയും ആത്മാര് ത്ഥതയും ഇല്ലാത്തതും കഴിവില്ലായ്മയും മൂലമാണ് ഇവരെ പിരിച്ചുവിട്ടത്. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ നടന്ന ഫുള്‍കോര്‍ട്ട് യോഗത്തിലാണ് തീരമാനം.
ഈ ജഡ്ജിമാര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ് നല്‍കിയിരിക്കുന്നതെന്ന് രജിസ്ട്രാര്‍ ജനറല്‍ എസ്.കെ. സിങ് രാത്തോര്‍ പറഞ്ഞു. 15 ജഡ്ജിമാരില്‍ 12 അഡീഷണല്‍ ജില്ലാ ജഡ്ജിമാരും മൂന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റര്മാരും ഉള്‍പ്പെടും. ഗുരുതരമായ പരാതികളുള്ളവരുടെ പെന്ഷന് പത്ത് ശതമാനം വെട്ടിക്കുറച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: