ന്യൂദല്‍ഹി: രാജീവ് ഗാന്ധിവധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ ഏഴു പ്രതികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നല്കിയ കത്തിനുള്ള മറുപടിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രത്തിന് ഒരധികാരവുമില്ല. ആഭ്യന്തര മന്ത്രാലയം നല്കിയ മറുപടിയില്‍ വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാര്‍ നല്കിയ കത്തില്‍ നിയമമന്ത്രാലയത്തിന്റെ അഭിപ്രായം തേടി. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ കഴിയില്ലെന്നാണ് നിയമമന്ത്രാലയം നല്കിയ വിദഗ്ധോപദേശം. ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
മുരുകന്, പേരറിവാളന്, ശാന്തന്, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് കേസില്‍ ജയിലില്‍ കഴിയുന്നത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമതു തവണയാണ് കേന്ദ്രം തമിഴ്നാടിന്റെ അഭ്യര്‍ഥന തള്ളുന്നത്. ആദ്യം യുപിഎ സര്‍ക്കാരാണ് (ഫെബ്രുവരി 2014) തമിഴ്നാടിന്റെ ആവശ്യം തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: