ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്ന മുന്‍സെക്രട്ടറി ടി.വി. മണിയപ്പന് കോടതിയില്‍ കീഴടങ്ങി. ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിലാണ്ഉച്ചക്കു ശേഷം കീഴടങ്ങിയത്. ഇയാളെ ജഡ്ജ് ആന്റണി ഷെല്മന് 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.
ബാങ്കില്‍ 20 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപെട്ട് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു ജീവനക്കാരെ സസ്പെന്‍ഡു ചെയ്തിരുന്നു. ഇവര്‍ക്കെതിരെ പോലീസ് പ്രഥമ വിവരറിപ്പോര്ട്ടു തയ്യാറാക്കി കേസെടുത്തിരുന്നു. മുന്‍സെക്രട്ടറി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ലഭിച്ചില്ല. നവംമ്പറിലായിരുന്നു ഇവര്‍ക്കെതിരെ ബാങ്ക് നടപടിയെടുത്തത്. കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടനയായ കേരളാ കോ ഓപറേറ്റീവ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റും, കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായിരുന്നു മണിയപ്പന്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണം.
പരാതികളെ തുടര്‍ന്ന് സഹകരണ വകുപ്പു നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെക്രമക്കേടുകള് കണ്ടെത്തിയത്. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസും കേസെടുത്തിരുന്നു. ഇതിനു നവമ്പറില്‍ തന്നെ ബാങ്കുതലത്തില്‍ നടപടികളും, പോലീസ് കേസും എടുത്തിരുന്നെങ്കിലും ഇവരെ അറസ്റ്റുചെയ്യാനോ ചോദ്യചെയ്യാനോ നടപടിയുണ്ടാകാത്തത് വിവാദമായിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചും പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും കേസന്വഷിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് അറസ്റ്റും നടപടികളും ഒഴിവാക്കാന്‍ ഭരണതലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നതിനിടയിലാണ് നാടകീയമായി മണിയപ്പന് കീഴടങ്ങിയത്.
സംഭവത്തിലെ പ്രധാനി കോടതിയില്‍ കീഴടങ്ങിയ സാഹചര്യത്തില്‍ ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷനല്കുമെന്ന് ക്രൈംബ്രാഞ്ച് കേന്ദ്രങ്ങള്‍ അറിയിച്ചു. തട്ടിപ്പില്‍ ഉള്പെട്ടമറ്റള്ളവരെ അടുത്ത ദിവസങ്ങളില്‍ തന്നെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയാണ് പ്രധാന തിരിമറികള്‍ നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ നടപടിക്കു വിധേയരായവരെ മുഴുവന്‍ പിടികൂടിയാലേ നടപടികള്‍ പൂര്‍ണ്ണ മാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: